കോഴിക്കോട് കളക്ടർ സാംബശിവ റാവുവിന്റെ കാറിന് നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ട്. കല്ലേറുണ്ടായത് കളക്ടറേറ്റ് വളപ്പിൽ വച്ചാണ്. ആക്രമണത്തിൽ കാറിന്റെ ചില്ലുകൾ തകർന്നു. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. എന്നാൽ അക്രമി മാനസികാസ്വാസ്ഥ്യമുളളയാളാണെന്ന് കോഴിക്കോട് ജില്ലാ കളക്ടർ പറഞ്ഞു. ഇയാൾ മുൻപ് സമാനമായ സംഭവത്തിന് പിടിയിലായിട്ടുണ്ട്.
യുഡിഎഫ് സ്ഥാനാർത്ഥി ടോണി ചമ്മണിക്ക് കൊവിഡ്
കസ്റ്റഡിയിലുള്ളത് എടക്കാട് സ്വദേശി പ്രമോദ് ആണ്. എടക്കാട് ഇവിഎം മെഷീൻ തകർത്ത കേസിലെ പ്രതിയാണ് ഇയാൾ. പ്രമോദ് കാർ തകർത്തത് കല്ലുപയോഗിച്ചാണ്. എന്നാൽ അക്രമി മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചതായി ദൃക്സാക്ഷികൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക