ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്കാരമായ ദാദാ ഫാല്‍ക്കേ അവാര്‍ഡ് രജനീകാന്തിനെ തേടിയെത്തിയിരിക്കുന്നു. ദക്ഷിണേന്ത്യയില്‍ നിന്ന് പുരസ്കാരം ലഭിക്കുന്ന 12ാമത്തെ നടനാണ് രജനീകാന്ത്.
രജനിയുടെ പുരസ്കാര നേട്ടം ആഘോഷമാക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ സ്റ്റൈല്‍ മന്നന് ആശംസകളും പ്രശംസകളുമായി കമന്റുകളുടെ പ്രളയമാണ്. ലാളിത്യം കൊണ്ടും വിനയം കൊണ്ടും പലപ്പോഴും അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധേയമാകാറുണ്ട്.
അഭിമുഖങ്ങളിലെ അത്തരം കമന്റുകളും ആരാധകര്‍ പങ്കുവെയ്ക്കുകയാണ്. അതില്‍ പ്രശസ്തമായ ഒന്നാണ് അറുപതാം വയസ്സില്‍ ഐശ്വര്യറായിക്കൊപ്പം അഭിനയിച്ചതിനെ പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ്-‘മാലാഖയെ പോലിരിക്കുന്ന ആ ലോകസുന്ദരിയോട് എനിക്കേറെ നന്ദിയുണ്ട്. ഈ വയസ്സനായ, കറുത്ത, കഷണ്ടിക്കാരന്റെ നായികയായി അഭിനയിക്കാന്‍ സമ്മതിച്ചതിന്..’
‘തിയേറ്ററില്‍ ജനം കാശുമുടക്കി കയറുന്നത് എന്നിലെ ഹീറോയെ കാണാനാണ്. അതനനുസരിച്ചാണ് ഞാന്‍ അഭിനയിക്കുന്നത്. പക്ഷേ പുറത്തങ്ങനെയല്ല. അവിടെ യാഥാര്ത്ഥ്യബധത്തോടെ തന്നെ നില്‍ക്കണം. അഭിനയിക്കരുത്. അതാണു ഞാന്‍ ചെയ്യുന്നതും…’ ഒരു അഭിമുഖത്തില്‍ രജനീകാന്ത് പറഞ്ഞു.
2016ല്‍ പത്മവിഭൂഷന്, രണ്ട് തവണ പ്രത്യേക പരാമര്‍ശം ഉള്‍പ്പെടെ ആറു തവണ മികച്ച നടനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, 2014 ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ ഫിലിം പെഴ്സനാലിറ്റി ഓഫ് ദി ഇയര്‍ പുരസ്കാരം, പിന്നെയും എണ്ണിയാലൊടുങ്ങാത്ത അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക