പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണവുമായി എം.കെ സ്റ്റാലിന്റെ മകനും ഡിഎംകെ യുവനേതാവുമായ ഉദയനിധി സ്റ്റാലിന്.
കേന്ദ്രമന്ത്രിമാരായിരുന്ന സുഷമ സ്വരാജിന്റെയും അരുണ്‍ ജെയ്റ്റ്ലിയുടെയും പെട്ടന്നുണ്ടായ മരണത്തിന് കാരണം മോദിയുടെ മാനസിക പീഡനമാണെന്ന് ഉദയനിധി ആരോപിച്ചു.
വെങ്കയ്യ നായിഡു അടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കളെ നരേന്ദ്ര മോദി അരികുവല്‍ക്കരിച്ചുവെന്നും ഉദയനിധി സ്റ്റാലിന് ആരോപിച്ചിരുന്നു.
മോദി നിങ്ങള്‍ എല്ലാവരേയും അടിച്ചമര്‍ത്തി. നിങ്ങളെ വണങ്ങാനോ ഭയപ്പെടാനോ ഞാന്‍ ഇ പളനിസ്വാമിയല്ല. ഞാന്‍ ഉദയനിധി സ്റ്റാലിന് കലൈഞ്ജറുടെ പേരമകനാണ് എന്നായിരുന്നു ഡിഎംകെ യുവനേതാവിന്റെ പരാമര്‍ശം. സുഷമ സ്വരാജ് എന്നൊരാളുണ്ടായിരുന്നു.
അവര്‍ മരിച്ചത് മോദി ഏല്‍പ്പിച്ച സമ്മര്‍ദ്ദം താങ്ങാനാവാതെയാണ്. അരുണ്‍ ജെയ്റ്റ്ലി എന്നൊരു വ്യക്തിയുണ്ടായിരുന്നു. മോദിയുടെ പീഡനം സഹിക്കാതെയാണ് അദ്ദേഹം മരിച്ചത്. എന്നും ഉദയനിധി സ്റ്റാലിന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക