തിരുവനന്തപുരം: അദാനി ഗ്രൂപ്പുമായി കെഎസ്ഇബി ഉണ്ടാക്കിയ കരാര്‍ പുറത്തുവിടണമെന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാല് ഘട്ടങ്ങളിലായി വൈദ്യുതി വാങ്ങാനാണ് കരാറുണ്ടാക്കിയത്.
വൈദ്യുതി മിച്ച സംസ്ഥാനമെന്നാണ് കെഎസ്ഇബി പറയുന്നത്. പിന്നെ എന്തിനാണ് വൈദ്യുതി വാങ്ങുന്നതെന്ന് ചെന്നിത്തല ചോദിച്ചു. അദാനിക്ക് ടെന്‍ഡര്‍ അനുവദിച്ചുള്ള കത്ത് ചെന്നിത്തല പുറത്ത് വിട്ടു.
കെഎസ്ഇബി ലെറ്റര്‍ ഓഫ് അവാര്‍ഡ് അദാനി ഗ്രൂപ്പിന് നല്കി. സിപിഎമ്മിനെയും ബിജെപിയുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് അദാനി. ലാവലിന്‍ കേസ് മാറ്റിവെക്കാനും കാരണം ബിജെപി ബന്ധമാണെന്ന് ചെന്നിത്തല ആരോപിച്ചു.
തോമസ് ഐസക് 4000 കോടി കടമെടുത്തിട്ട് 5000 കോടി മിച്ചമെന്ന് പറയുന്നു. കടം വാങ്ങി മിച്ചമുണ്ടെന്ന് പറയുന്ന ഐസകിന്റെ വാക്ക് തമാശയാണ്. ശമ്പളം പോലും നല്കാന് പണമില്ലാതെ നട്ടം തിരിയുന്ന സര്‍ക്കാരാണിതെന്നും ചെന്നിത്തല വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക