വാളയാര്‍ അന്വേഷണ ഉദ്യോഗസ്ഥന് ഡിവൈഎസ്പി എം ജെ സോജനെക്കുറിച്ചുള്ള ഹരീഷ് വാസുദേവന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ കുട്ടികളുടെ അമ്മയെ അടക്കം രൂക്ഷമായി വിമര്‍ശിച്ച് ഹരീഷ് വാസുദേവന്‍ പങ്കുവെച്ച പോസ്റ്റ് വലിയതോതില്‍ വിവാദമായതിന് പിന്നാലെയാണ് പഴയ പോസ്റ്റ് വീണ്ടും ചര്‍ച്ചയാകുന്നത്.
വാളയാര്‍ കേസില്‍ ഡിവൈഎസ്പി എം ജെ സോജന് നടത്തിയ ഇടപെടലുകളെയും ഉദ്യോഗസ്ഥന്റെ മുന്‍ മികവുകളെക്കുറിച്ചും പറയുന്ന പുതിയ പോസ്റ്റിന് വിരുദ്ധമായി 2019 ഒക്ടോബര്‍ 28-ന് പങ്കുവെച്ച നിലപാടാണ് കുത്തിപ്പൊക്കുന്നത്.
മുന്‍പ് കുന്നംകുളം സബ് ഇന്‍സ്പെക്ടറായിരുന്നപ്പോള്‍ നാരായണന് നായരെ എം ജെ സോജന് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന പരാതിയില്‍ വിചാരണാനുമതി നിഷേധിച്ച ആഭ്യന്തര വകുപ്പിനെ വിമര്‍ശിച്ചായിരുന്നു പഴയ പോസ്റ്റ്. അന്ന് കുപ്രസിദ്ധ ഡിവൈഎസ്പി എന്ന് സോജനെ വിശേഷിപ്പിച്ച ഹരീഷ് വാളയാര്‍ കേസില്‍ ആ നിലപാടില്‍ നിന്ന് മാറി സോജന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്കി ചിത്രീകരിക്കുന്നു എന്ന് വിമര്‍ശിച്ചാണ് കമന്റുകള്‍. 11 വയസുള്ള ലൈംഗികപീഡന കേസിലെ ഇരയെപ്പറ്റി അശ്ലീലം പറയുന്ന ഒരുവന് പോലീസ് സേനയില്‍ തുടരുന്നതിനു നിങ്ങള്‍ കേരളത്തോട് സമാധാനം പറയണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്റില്‍ ഇത്തരം ക്രിമിനല്‍ പൊലീസുകാരെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്യുമെന്ന് പറഞ്ഞാല്പ്പോരായെന്നായിരുന്നു ഹരീഷിന്റെ പോസ്റ്റ്.
ഹരീഷ് വാസുദേവന്‍ അന്ന് പറഞ്ഞത്:
എം ജെ സോജന് എന്ന കുപ്രസിദ്ധ ഡിവൈഎസ്പി ഒരാളെ മര്‍ദ്ദിച്ചു കൊന്നുവെന്ന കേസ് എഫ്ഐആര്നുമേല് വിചാരണ പോലും വേണ്ട എന്നു തീരുമാനിച്ച്, വിചാരണാനുമതി നിഷേധിച്ച ആഭ്യന്തരവകുപ്പാണ് നമ്മളെ ഭരിക്കുന്നത്.
വിചാരണ നടത്തി അയാള്‍ കുറ്റക്കാരനാണോ എന്നു കോടതി പരിശോധിക്കുന്നതിന് ആഭ്യന്തര വകുപ്പ് തടസ്സം നിന്നത് എന്തിനാണ്? ഈ ഉത്തരവ് വ്യാജമാണോ??
അല്ലെങ്കില്‍, നാണമുണ്ടോ ശ്രീ.പിണറായി വിജയാ ആഭ്യന്തര വകുപ്പിന്റെ പരാജയങ്ങള്‍ക്ക് എതിരെ ഇനിയും ഇങ്ങനെ മൗനമായി ഇരിക്കാന്‍???
ക്രിമിനല്‍ പൊലീസുകാരെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്യുമെന്ന് വെറുതേ പറഞ്ഞാല്‍പ്പോരാ, വിചാരണ നടത്താനുള്ള അനുമതി ചോദിച്ച് ഇരകള്‍ കോടതി കയറുമ്പോള്‍, അതെങ്കിലും അനുവദിക്കണം.
11 വയസുള്ള ലൈംഗികപീഡന കേസിലെ ഇരയെപ്പറ്റി അശ്ലീലം പറയുന്ന ഒരുവന് പോലീസ് സേനയില്‍ ഉഥടജ യായി തുടരുന്നതിനു നിങ്ങള്‍ കേരളത്തോട് സമാധാനം പറയണം.അത് പറ്റില്ലെങ്കില്‍, താങ്കള്‍ ആഭ്യന്തര വകുപ്പ് ഒഴിയണം. ആ പണി ഇതിലും കൊള്ളാവുന്നവരെ ഏല്‍പ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക