ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവുണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്ത് വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. 17,282 പുതിയ കോവിഡ് കേസുകളും 104 മരണങ്ങളുമാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാരാന്ത്യ കര്‍ഫ്യൂ അവശ്യ സേവനങ്ങളെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഉറപ്പുനല്‍കി.
അതേസമയം വാരാന്ത്യ കര്‍ഫ്യൂ സമയത്ത് വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ക്ക് ഇ-പാസുകള്‍ നല്‍കുമെന്ന് കെജ്രിവാള് പറഞ്ഞു. മാളുകള്‍, ജിമ്മുകള്‍, സ്പാകള്‍, ഒഡിറ്റോറിയം എന്നിവ അടച്ചിടുമെന്നും അദ്ദേഹം കൂട്ടിച്ചെര്‍ത്തു. 30 ശതമാനം ഇരിപ്പിട ശേഷിയുള്ള സിനിമാ ഹാളുകള്‍ പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
റെസ്റ്റോറന്റുകള്‍ക്ക് ഹോം ഡെലിവറിക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഡല്‍ഹിയില്‍ കോവിഡ് രോഗികള്‍ക്കായി കിടക്കകള്‍ക്ക് കുറവില്ലെന്നും അയ്യായിരത്തിലധികം കിടക്കകള്‍ ഇപ്പോഴും ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലുമായും ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്നുമായും അടിയന്തര കൂടിക്കാഴ്ച നടത്തിയശേഷമാണ് കെജ്രിവാള് ഇക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക