രണ്ടാമതും കോവിഡ് ബാധിതനായി മന്ത്രി വി.എസ് സുനിൽ കുമാർ. മകൻ നിരഞ്ജൻ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ മന്ത്രിയ്ക്ക് ആർടിപിസിആർ പരിശോധന നടത്തുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതോടെ അദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങളില്ല.
മന്ത്രിയുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. കോവിഡ് നെഗറ്റീവ് ആകുന്നത് വരെയും മന്ത്രിയും മകനും ആശുപത്രിയിൽ തന്നെ തുടരും. ‘നമ്മുടെ രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആണ് ഇപ്പോഴുള്ളത്. അതീവ ജാഗ്രത വേണ്ട സന്ദർഭമാണിത്. അതുകൊണ്ട് എല്ലാവരും വലിയ ശ്രദ്ധയും ജാഗ്രതയും പുലർത്തേണ്ടതുണ്ട്. സർക്കാരും ആരോഗ്യ വകുപ്പും നല്കുന്ന നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് കോവിഡിന്റെ രണ്ടാം തരംഗത്തെ നമുക്ക് അതിജീവിക്കാം.’ മന്ത്രി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
‘ഇതാദ്യമായാണ് നെഗറ്റീവാകുന്നത് നല്ലതായി കരുതുന്നത്’, കോവിഡ് മുക്തയായ വിവരം പങ്കുവച്ച് ആലിയ ഭട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക