പതിനെട്ട് വയസിനു മുകളിലുള്ളവർക്ക് വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് തീരുമാനത്തിൽ തിരുത്തലുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 18-45 പ്രായ പരിധിയിലുള്ളവർക്ക് സ്വകാര്യ ആശുപത്രികളിൽ നിന്ന് മാത്രമേ വാക്സിൻ സ്വീകരിക്കാവൂ എന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിലപാടിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. തുടർന്ന് പ്രധാനമന്ത്രി ഈ വിഷയത്തിൽ നേരിട്ട് ഇടപെട്ടതോടെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം.
സ്വന്തം നിലയ്ക്ക് വാക്സീൻ വാങ്ങാൻ തീരുമാനിച്ച് കേരളം; ഈ ആഴ്ച നടപടി തുടങ്ങും
ആരോഗ്യമന്ത്രി ഡോ. ഹർഷവർധനോട് വിശദീകരണം തേടുകയും പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രാലയം നിലപാട് മയപ്പെടുത്തുകയുമായിരുന്നു. കോവിഡ് വാക്സിൻ സൗജന്യമായി തന്നെ സർക്കാർ ആശുപത്രികളിലൂടെ നൽകുമെന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ തീരുമാനം എടുത്തിരുന്നു. ഇതിനെതിരെ ആയിരുന്നു കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. കോവിഡ് വാക്സിൻ സൗജന്യമായോ സർക്കാർ കേന്ദ്രങ്ങൾ വഴിയോ നൽകുന്നതിന് മേൽ യാതൊരു വിധത്തിലുമുള്ള ഇടപെടലുകളും ഉണ്ടാകരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക