നാഗുപൂര്‍: ശ്വാസം നിലയ്ക്കാറായിരിക്കെയും മറ്റൊരാള്‍ക്ക് വേണ്ടി തന്റെ കിടക്ക ഒഴിഞ്ഞുകൊടുത്ത നാരായണ്‍ ദഭാല്‍ക്കര്‍ മരിച്ചു. 85 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം തന്റെ പകുതി പ്രായമുള്ള യുവാവിന് കിടക്കയില്ലെന്നറിഞ്ഞ് ആശുപത്രിയില്‍ നിന്നും ഡിസ്ച്ചാര്‍ജ് വാങ്ങി പോകുകയായിരുന്നു. നാഗ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു സംഭവം.
എനിക്ക് എണ്‍പത്തിയഞ്ച് വയസ്സായി. ഞാന്‍ എന്റെ ജീവിതം ജീവിച്ചുകഴിഞ്ഞു. അവര്‍ ചെറുപ്പമാണ്. ആ യുവാവിന്റെ ജീവന് രക്ഷിക്കണം എന്നതാണ് ഇവിടെ പ്രധാനം. എന്റെ കിടക്ക അവര്‍ക്ക് കൊടുക്കൂ.
ഏപ്രില്‍ 22നാണ് ദഭല്ക്കരിനെ കൊവിഡ് സ്ഥിരികരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസമെടുക്കുന്നതില്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു അദ്ദേഹം. അവിടെ നാല്പതുകാരനായ തന്റെ ഭര്‍ത്താവിനെ ചികിത്സിക്കുന്നതിന് കിടക്കയില്ലെന്നും അതിനായി അധികൃതരോട് അപേക്ഷിക്കുകയും ചെയ്ത യുവതിയെ കണ്ടില്ലെന്ന് നടിക്കാന്‍ ആ വൃദ്ധന് കഴിഞ്ഞിരുന്നില്ല. ഡോക്ടറെ പോയി കണ്ട അദ്ദേഹം തന്നെ ഡിസ്ച്ചാര്‍ജ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഡോക്ടര്‍ ഇതിന് അനുവദിച്ചിരുന്നില്ലെങ്കിലും അദ്ദേഹം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
തന്റെ അവസാന നിമിഷങ്ങള്‍ സ്വന്തം വീട്ടില്‍ കുടുംബത്തോടൊപ്പമായിരിക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നതെന്നും ആ യുവാവിന്റെ ജിവിതം രക്ഷിക്കേണ്ട് പ്രധാനമാണെന്നും പിതാവ് പറഞ്ഞതായി അദ്ദേഹത്തിന്റെ മകള്‍ ആശാവരി പറഞ്ഞു.
താന്‍ ജീവിച്ചു കഴിഞ്ഞു. ഇനിയെല്ലാം വിധിയാണെന്നും താന്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ ആ ബെഡില്‍ തുടര്‍ന്നാല്‍ അത് ആ യുവാവിന്റെ ജീവനെ തന്നെ ബാധിച്ചേനെ എന്ന് അദ്ദേഹം പറഞ്ഞതായും മകള്‍ ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക