പെരുവഴിയമ്പലം’ എന്ന സിനിമയ്ക്ക് വേണ്ടിയുള്ള ഓഡിഷനില്‍ നടൻ അശോകന് മാര്‍ക്കിടാനിരുന്ന ജോഷി മാത്യു എന്ന സംവിധായകന് നടനെക്കുറിച്ചുള്ള ചില ഓര്‍മ്മകള്‍ ഒരു അഭിമുഖ പരിപാടിയില്‍ പങ്കുവെച്ചിരിക്കുകയാണ്.
പെരുവഴിയമ്പലം എന്ന സിനിമയ്ക്ക് വേണ്ടി അശോകനെ ഓഡിഷന് നടത്തിയവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. പിന്നീട് അദ്ദേഹവുമായി നിരവധി സിനിമകളില്‍ വര്‍ക്ക് ചെയ്യാന്‍ സാധിച്ചു.
എന്നെ കുറെയധികം പ്രാകിയിട്ടുള്ള ആളായിരിക്കും അശോകന്. കാരണം ‘ഒരു കടംങ്കഥ പോലെ’ എന്ന ചിത്രം ചിത്രീകരണം നടക്കുന്ന സമയം.
അടുത്ത ദിവസം അശോകന്റെ കല്യാണമാണ്. അത് കൊണ്ട് തന്നെ നേരത്തെ വിടണമെന്ന് അശോകന് പറയുന്നുണ്ട്. പക്ഷേ ജയറാമും, നെടുമുടി ചേട്ടനുമൊക്കെയുള്ള കോമ്പിനേഷന്‍ രംഗം എടുക്കേണ്ടതു കൊണ്ട് അത് വൈകിട്ട് വരെ നീണ്ടു.
പിറ്റേദിവസം കല്യാണം കഴിക്കേണ്ടയാളെ സെറ്റില്‍ പിടിച്ചു നിര്‍ത്തിയ എന്നെ അശോകന് എന്താണ് അന്ന് മനസ്സില്‍ പറഞ്ഞതെന്നറിയില്ല, ആര്‍ക്കായാലും ദേഷ്യം വരുന്ന കാര്യമാണ് ഞാന്‍ ചെയ്തത്”.
പ്രതികരിക്കാൻ ഇവിടെ എഴുതുക