കോവിഡ് ബാധിച്ച വ്യക്തിയുടെ ജീവൻ രക്ഷിക്കാൻ റമസാൻ വ്രതം മുറിച്ച യുവതിയെ പ്രശംസിച്ച് സൈബർ ലോകം. ട്വിറ്ററിലിടക്കം ഒട്ടേറെ പേരാണ് നൂറി ഖാൻ എന്ന മഹിളാ കോണ്ഗ്രസ് നേതാവ് കൂടിയായ യുവതിക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്.
കോവിഡ് രോഗിക്ക് വേണ്ടി പ്ലാസ്മ ദാനം ചെയ്യാൻ വന്നപ്പോഴാണ് ഭക്ഷണം കഴിച്ചെങ്കിൽ മാത്രമേ പ്ലാസ്മ എടുക്കാനാകൂ എന്ന് അധികൃതർ അറിയിക്കുന്നത്. ഇതോടെ വ്രതം മുറിക്കാൻ നൂറി തയാറായി.
മധ്യപ്രദേശ് ദൂരദർശനിൽ ജോലി ചെയ്യുന്ന മനോഹർ ലാൽ റാത്തോഡ് എന്ന വ്യക്തിക്ക് പ്ലാസ്മ ദാനം ചെയ്യാനാണ് സന്നദ്ധ പ്രവർത്തക കൂടിയായ നൂറി ഖാൻ എത്തിയത്. റമസാൻ വ്രതത്തിലായിരുന്നു നൂറി.
ഭക്ഷണമോ വെള്ളമോ കഴിക്കാത്ത അവസ്ഥയിൽ പ്ലാസ്മ എടുക്കാനാവില്ലെന്ന് അധികൃതർ അറിയിച്ചു. പിന്നെ സമയം വൈകാതെ തന്നെ വെള്ളവും ലഘുഭക്ഷണവും കഴിച്ചു വ്രതം അവസാനിപ്പിക്കുകയും രോഗിക്ക് പ്ലാസ്മ ദാനം ചെയ്യുകയും ചെയ്തു.
ये नूरी हैं। इनके पास कॉल आयी कि मेरे पिता को प्लाज़्मा की ज़रूरत है। नूरी असम से इंदौर पहुंची तो डॉक्टर्स ने कहा कि आप रोज़े में हैं, प्लाज़्मा डोनेट नहीं कर सकतीं। नूरी ने अपना रोज़ा तोड़ दिया और इंदौर दूरदर्शन में कार्यरत मनोहर लाल राठौड़ के लिए प्लाज़्मा डोनेट किया।
सलाम! pic.twitter.com/f1Fi43dq7b
— Avinash Das (@avinashonly) May 8, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക