കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിവിധ രീതിയില്‍ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് കൈത്താങ്ങാകാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്ന നിരവധി കൂട്ടായ്മകളും വ്യക്തികളും നമ്മുക്കിടയില്‍ ഉണ്ട്. മുംബൈയില്‍ നിന്നുള്ള ഡോക്ടര്‍ ദമ്ബതികളും ഇത്തരത്തിലുള്ള ഒരു പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. കോവിഡ് ബാധിച്ച് ഭേദമായവരുടെ പക്കല്‍ നിന്നും ശേഷിക്കുന്ന മരുന്നുകള്‍ ശേഖരിച്ച് ആവശ്യമായവര്‍ക്ക് വിതരണം ചെയ്യുകയാണ് ഇരുവരും ചെയ്യുന്നത്.
ഡോക്ടര്‍ മാര്‍ക്കസ് റാണയും ഭാര്യയായ ഡോക്ടര്‍ റെയ്നയും ചേര്‍ന്നാണ് മാതൃകാപരമായ പ്രവര്‍ത്തനവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. “മെഡ്സ് ഫോര്‍ മോര്” എന്ന് പേരിട്ടിരിക്കുന്ന പ്രവര്‍ത്തനം നിരവധി കോവിഡ് രോഗികള്‍ക്ക് ആശ്വാസമാകുന്നു.
ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ഈ പദ്ധതിയ്ക്ക് ലഭിക്കുന്നത്. കഴിഞ്ഞ 10 ദിവസത്തിനിടെ 20 കിലോ മരുന്നുകളാണ് ഇത്തരത്തില്‍ ദമ്പതികള്‍ ശേഖരിച്ചിരിക്കുന്നത്. ശേഖരിച്ച മരുന്നുകള്‍ ഏതാനും എന്‍ജിഒകളുടെ സഹായത്തോടെ രാജ്യത്തുടനീളമുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഗ്രാമീണ മേഖലകളിലും വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
ആന്റിബയോട്ടിക്കുകള്‍, വേദന സംഹാരികള്‍, സ്റ്റെറോയിഡ്, വൈറ്റമിന്‍, അന്റാസിഡ്, ഇന്‍ഹെയ്ലേഴ്സ്, എന്നിങ്ങനെയുള്ള മരുന്നുകള്‍ക്ക് പുറമേ ഓക്സീമീറ്റര്‍, തെര്‍മ്മോ മീറ്റര്‍ എന്നിങ്ങനെയുള്ള ഉപകരണങ്ങളും ശേഖരണത്തിലൂടെ ലഭിച്ചിട്ടുണ്ട്. ആശുപത്രി ജീവനക്കാരനായ ഒരാളുടെ കുടുംബാംഗത്തിന് കോവിഡ് ബാധിച്ചതിന് പിന്നാലെയാണ് ഇത്തരം ഒരു പ്രവര്‍ത്തനത്തെ കുറിച്ച് ചിന്തിച്ചതെന്ന് ഡോക്ര് റെയ്ന വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക