ന്യൂനമർദം ടൗട്ടെ ചുഴലിക്കാറ്റായി രൂപപ്പെട്ടു. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ടൗട്ടെ ചുഴലിക്കാറ്റായി രൂപപ്പെട്ടിരിക്കുകയാണ്. കണ്ണൂർ ജില്ലയിൽ നിന്ന് 290 കിലോമീറ്റർ അകലെയാണ് കാറ്റുള്ളത്. സംസ്ഥാന വ്യാപകമായി കനത്ത ജാഗ്രത നിർദേശമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ദുരന്ത നിവാരണ അതോറിറ്റിയും നൽകിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും വരുന്ന മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ന്യൂനമർദം അതിതീവ്ര ചുഴലിക്കാറ്റായി മാറിയ സാഹചര്യത്തിലാണ് സുപ്രധാന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
തീരമേഖലകളിൽ കടലാക്രമണം രൂക്ഷം, ചെല്ലാനത്തെ ഭൂരിഭാഗം വീടുകളും വെള്ളത്തിനടിയിൽ
ടൗട്ടെ ചുഴലിക്കാറ്റ് നേരിട്ട് കേരളതീരത്ത് വീശിയിട്ടില്ലെങ്കിലും അതിന്റെ സഞ്ചരപാത സംസ്ഥാനത്തോട് ചേർന്നായതിനാൽ ഇന്നും നാളെയും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. സംസ്ഥാനത്ത് മൽസ്യബന്ധനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് തുടരുകയാണ്. 24 മണിക്കൂറിനുള്ളിൽ കാറ്റ് ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറും. ഏവരും അതീവ ജാഗ്രത പുലർത്തണമെന്നാണ് നിർദേശം.
ന്യൂനമര്‍ദ്ദം: കണ്ണൂര്‍ ജില്ലയില്‍ മുന്‍കരുതലുകള്‍ ശക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക