ധനുഷ് നായകനായ കര്ണ്ണന് ഇന്നലെയാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ദളിത് രാഷ്ട്രീയമാണ് ചിത്രം പറയുന്നത്.
മലയാളത്തില്‍ അടുത്തകാലത്ത് റിലീസ് ചെയ്ത ചിത്രങ്ങളില്‍ നിന്ന് എത്ര വ്യത്യസ്തമായാണ് കര്ണ്ണന് ദളിത് പ്രശ്നങ്ങളെ കുറിച്ച് പറഞ്ഞിരിക്കുന്നതെന്ന് നടന് ഹരീഷ് പേരടി പറയുന്നു. ഫേസ്ബുക്കില്‍ സിനിമ കണ്ടതിന് ശേഷം ഹരീഷ് പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
സ്വന്തം ഭാഷയിലെ ദളിത് വിരുദ്ധത കണ്ട് തളര്‍ന്നിരിക്കുമ്പോഴാണ് കര്ണ്ണന് കണ്ടത്. സത്യത്തിന്റെ രാഷ്ട്രീയത്തിന് കുടിവെള്ളം കിട്ടിയത് പോലെ. മിഴന് രാഷ്ട്രിയം പറയുമ്പോള്‍ അങ്ങിനെയാണ്…വരണ്ട തൊണ്ടകള്‍ നനഞ്ഞുതുടങ്ങുമെന്നും ഹരീഷ് പോസ്റ്റില്‍ പറയുന്നു.
‘സ്വന്തം ഭാഷയിലെ ദളിത് വിരുദ്ധത കണ്ട് തളര്‍ന്നിരിക്കുമ്പോഴാണ്..മണ്ഡേലയും,കര്‍ണ്ണനും കണ്ടത്…സത്യത്തിന്റെ രാഷ്ട്രിയത്തിന് കുടിവെള്ളം കിട്ടിയതു പോലെ….തമിഴന് രാഷ്ട്രിയം പറയുമ്പോള്‍ അങ്ങിനെയാണ്…വരണ്ട തൊണ്ടകള്‍ നനഞ്ഞുതുടങ്ങും…എന്നിലെ പ്രേക്ഷകന് ഒറ്റക്കിരുന്ന് കൈയ്യടിച്ചു,വിസിലടിച്ചു,കരഞ്ഞു…മണ്ഡേലയും കര്‍ണ്ണനും ഇപ്പോഴും എന്നെ വേട്ടയാടുന്നുണ്ട്…’
പരിയേറും പെരുമാള്‍ എന്ന സിനിമയ്ക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്ത കര്‍ണ്ണനില്‍ രജിഷ വിജയനാണ് നായിക. ലാല്‍, നാട്ടി, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പൂര്‍ത്തിയായത്.
നിലവില്‍ തമിഴ് നാട്ടിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്നും ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാസ്റ്ററിന് ശേഷം തമിഴകത്തെ സൂപ്പര്‍ ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ് കര്ണ്ണന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക