രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെക്കുറിച്ച് തെരഞ്ഞെടുക്കപെട്ട സർക്കാറിനും മുഖ്യമന്ത്രിയ്ക്കും വ്യക്തമായ ബോധയമുണ്ടെന്ന് സംവിധായകൻ എം എ നിഷാദ്.
കയ്യടി കിട്ടാൻ വേണ്ടി ചിലർ സമൂഹ മാധ്യമങ്ങളിലൂടെ പലതും എഴുതിവിടുന്നുണ്ടെന്നും അതിൽ ചില സെലിബ്രിറ്റികളും ഉണ്ടെന്ന് അദ്ദേഹം പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
എം എ നിഷാദിന്റെ വാക്കുകൾ:
ഉപദേശകരോടാണ്..സത്യപ്രതിജ്ഞാ ചടങ്ങ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എങ്ങനെ, എപ്പോൾ നടത്തണമെന്നൊക്കെ തിരഞ്ഞെടുക്കപ്പെട്ട,സർക്കാറിനും അതിന് നേതൃത്വം നൽകുന്ന,മുഖ്യമന്ത്രിക്കും വ്യക്തമായ ധാരണയുണ്ട്..
ഗ്രഹണ സമയത്ത്, ഞാഞ്ഞൂലുകൾക്ക് വിഷമിളകുമെന്ന് കേട്ടിട്ടുണ്ട്…അങ്ങനെ ചില ഉപദേശകർ മുഖപുസ്തകത്തിൽ കൈയ്യടി കിട്ടാൻ, എന്തൊക്കെയോ എഴുതി മറിക്കുന്നു…
ഒരേ സമയം,യൂഡി എഫിന് കീ ജയും, എൽ ഡി എഫിന് ഉപദേശവും നൽകുന്ന എട്ടുകാലീ മമ്മൂഞ്ഞുമാരായ ചില സെലിബ്രിറ്റികളേയും ആ കൂട്ടത്തിൽ കാണുന്നത്, ഒരു പ്രത്യേക സുഖം നൽകുന്ന കാഴ്ച്ചയാണ്…
നിലപാട് എന്നുളളത് ഏഴയലത്ത് പോലും എത്തി നോക്കാത്ത ഈ കൂട്ടരുടെ തൊലിക്കട്ടി..ഹമ്പമ്പോ…കാണ്ടാ മൃഗവും നാണിച്ചു പോകും… ഇത്രയും വലിയ ഭൂരിപക്ഷം എൽ ഡി എഫിന് കിട്ടുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത, ഉപദേശകർ,തൽക്കാലം സ്റ്റാൻഡ് വിട്
അതേസമയം സത്യപ്രതിജ്ഞാ ചടങ്ങ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തന്നെ നടത്താന്‍ തീരുമാനമായി. ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കും. സാമൂഹിക അകലം കൃത്യമായി പാലിക്കാനും തീരുമാനിച്ചു. സിപിഐഎം സിപിഐ ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക