നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ തന്നെ ബാലുശ്ശേരി സ്ഥാനാർഥിയായിരുന്ന ധർമജൻ പുതിയ സിനിമയായ തിരിമാലിയുടെ ചിത്രീകരണത്തിനായി നേപ്പാളിലേക്ക് പോയത് വാർത്തകളിൽ ഇടം നേടിയിരുന്നു.
ഇലക്ഷനിൽ തോൽവി നേരിട്ട ധർമജന് നേരെ വലയ തോതിലുള്ള ട്രോളുകളും നേരിട്ടിരുന്നു. ഇങൊപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.
ധർമജന്റെ വാക്കുകൾ:
ഞാൻ അവിടെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ തന്നെ എല്ലാവർക്കും അറിയാമായിരുന്നു, അതുപോലെ ഞാൻ പ്രസംഗങ്ങൾക്കിടയിൽ പറഞ്ഞിട്ടുമുണ്ട് നേപ്പാളിൽ ഷൂട്ടിങ്ങിന് പോകുമെന്നും തെരഞ്ഞടുപ്പ് മൂലം മാറ്റിവെച്ച ഷൂട്ടിങ്ങ് ആണ്, അത് തീർത്തുകൊടുക്കേണ്ട ബാധ്യത എനിക്കുണ്ട് എന്ന് ചുറ്റും ഉള്ളവരോട് പറഞ്ഞിരുന്നു.
ഇലക്ഷൻ കമ്മിറ്റിയിലും അടുത്ത സുഹൃത്തുക്കളോടും ഞാൻ പറഞ്ഞതാണ്. മുങ്ങി എന്ന് പറയാൻ പറ്റില്ല. തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിവസം പോലും ഞങ്ങൾ ഷൂട്ടിങ്ങിൽ ആയിരുന്നു റേഞ്ച് കിട്ടാത്ത ഒരു സ്ഥലത്ത്. ബാലുശ്ശേരിയിലെ ജനങ്ങൾക്ക് മനസ്സിലായി അവർക്ക് എന്നെ രാഷ്ട്രീയത്തിൽ വേണ്ട സിനിമയിൽ മാത്രം മതി.
ചിത്രീകരണത്തിന് ഇടയിൽ ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടെന്നും ധർമജൻ പറഞ്ഞു. ‘നേപ്പാളിൽ ഞനാണ് ചെല്ലുമ്പോൾ കൊവിഡ് ഇല്ല. നമ്മൾ ആയിട്ട് കൊടുത്താലേ ഉള്ളു. അതിനാൽ ഒരു ഗ്ലാസ്സ് ചായ കിട്ടാൻ പോലും ബുദ്ധിമുട്ടി’, ധർമജൻ പറഞ്ഞു.
ഈ സിനിമയുടെ കഥ ആവശ്യപെടുന്നതിനാലാണ് ചിത്രീകരണം നേപ്പാളിൽ ആക്കിയെതെന്ന് തിരിമാലിയുടെ സംവിധായകൻ രാജീവ് ഷെട്ടി പറഞ്ഞു. സിനിമയുടെ ചിത്രീകരണം ഇലക്ഷന് മുൻപ് പദ്ധതിയിട്ടിരുന്നതാണ്. എന്നാൽ കൊറോണ മൂലമാണ് അത് നീണ്ടുപോയത്. അപ്രതീക്ഷിതമായി ധർമ്മേട്ടൻ സ്ഥാനാർഥിയുമായി.
തങ്ങൾക്ക് തന്ന വാക്ക് പാലിക്കുന്നതിനായാണ് അദ്ദേഹത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് ഞനങ്ങൾക്കൊപ്പം ചിത്രീകരണത്തിന് വന്നത്. ഏറെ കഷ്ടപ്പെട്ടെങ്കിലും ചിത്രീകരണം പൂർത്തിയാക്കി എന്നും രാജീവ് ഷെട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക