കൊവിഡ്-19 സാഹചര്യം കണക്കിലെടുത്ത് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് ക്ഷണം ലഭിച്ച ബീഡി തൊഴിലാളി കൂടിയായ ജനാർദ്ദനൻ. നേരത്തെ വാക്സിൻ ചാലഞ്ചിലേക്ക് രണ്ട് ലക്ഷം രൂപ നൽകിയ ജനാർദ്ദനൻ തനിക്ക് സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണം ലഭിച്ചതിൽ വലിയ ആഹ്ലാദത്തിലുമാണ്. എന്നാൽ കൊവിഡ്-19 കണക്കിലെടുത്ത് ചടങ്ങിലെത്തില്ലെന്ന് അദ്ദേഹം പറയുന്നു.
‘ മുഖ്യമന്ത്രിയെ നേരിട്ടൊന്ന് കാണണം. സംസാരിക്കണം. എല്ലാവരും കൊതിക്കുന്നതാ.. എന്നാൽ കൊവിഡ് ഒക്കെ മാറട്ടെ, എന്നിട്ട് കാണാം.’ എന്നായിരുന്നു ജനാർദ്ദനന്റെ പ്രതികരണം.
തന്നെ ചടങ്ങിലേക്ക് ക്ഷണിച്ചതിന്റെ കത്തും കാർ, ഗേറ്റ് പാസുകളും ജനാർദ്ദനൻ തന്നെയാണ് പുറത്തുവിട്ടത്.ഏപ്രിൽ അവസാനവാരം കണ്ണൂർ ടൗണിലെ ഒരു ബാങ്കു ജീവനക്കാരൻ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് ജനാർദ്ദനന്റെ കഥ പുറംലോകമറിഞ്ഞത്.
35 വർഷത്തോളമായി ദിനേശിലെ തൊഴിലാളിയാണ് ജനാർദ്ദനൻ. ആകെയുള്ള സമ്പാദ്യവും ഭാര്യയുടെയും തന്റെയും ഗ്രാറ്റുവിറ്റിയും ചേർന്ന തുകയായിരുന്നു അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. അതിൽ നിന്നാണ് അദ്ദേഹം വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക