ഛത്തീസ്ഗഡ് സർക്കാർ കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കി. പ്രധാനമന്ത്രിക്ക് പകരം മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിൻറെ ചിത്രമാണ് വാക്സിൻ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രത്തിൽ നിന്ന് വാക്സിൻ ലഭിക്കാതായതിന് പിന്നാലെയാണ് തീരുമാനം.
18 മുതൽ 44 വയസുവരം പ്രായമുള്ളവരിലെ വാക്സിൻ വിതരണത്തിന് സംസ്ഥാന സർക്കാരണ് പണംചെലവിടുന്നത്. 45 വയസിന് മുകളിലുള്ളവർക്കായുള് ള വാക്സിന് വേണ്ടി മാത്രമേ നൽകൂവെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയതെന്ന് ഛത്തീസ്ഗഡ് ആരോഗ്യമന്ത്രി ടിഎസ് സിംഗ് ഡിയോ എഎൻഐയോട് വിശദമാക്കി. വാക്സിൻ വിതരണത്തിൽ നിന്ന് കേന്ദ്രം പിന്മാറിയ സാഹചര്യത്തിലാണ്
പ്രധാനമന്ത്രിയുടെ ചിത്രം മാറ്റുന്നതെന്നും ഇദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സർക്കാർ പണം ചെലവിട്ട് ചെയ്യുന്ന വാക്സിൻ വിതരണത്തിന് പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിക്കേണ്ടതുണ്ടോ? സംസ്ഥാന സർക്കാരിൻറെ വാക്സിൻ വിതരണത്തിന് മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിക്കുന്നതിൽ ആർക്കും എതിർപ്പുണ്ടാകേണ്ട കാര്യമില്ലെന്നും സിംഗ് ഡിയോ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക