ഡൽഹിയിൽ 18 മുതല്‍ 44 വയസ് വരെയുള്ളവര്‍ക്ക് കോവിഡ് വാക്സിനേഷൻ എടുക്കുന്നത് നിർത്തിവച്ചു. വാക്സിൻ ക്ഷാമത്തെ തുടർന്നാണ് വാക്സിനേഷൻ നിർത്തിവച്ചിരിക്കുന്നത്. ഇന്ന് മുതൽ എല്ലാ വാക്സിനേഷൻ സെന്ററുകളും അടച്ചിടുമെന്നും അവശേഷിക്കുന്ന വാക്സിൻ ഡോസുകളെല്ലാം ഉടൻ തീരുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. പ്രതിമാസം ഡല്‍ഹിക്ക് വേണ്ടത് 60 ലക്ഷം ഡോസ് വാക്സിനാണ്.
എസ്ബിഐ ഡിജിറ്റൽ സേവനങ്ങളിൽ ഇന്ന് തടസമുണ്ടായേക്കാം, ഉപയോക്താക്കൾക്ക് അറിയിപ്പ് നൽകി എസ്ബിഐ
കൂടുതല്‍ വാക്സിന് ഡോസുകള്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. 18 മുതല്‍ 44വരെ പ്രായമുള്ളവര്‍ക്ക് 2.5 കോടി വാക്സിന് ആവശ്യമായി വരും. പ്രതിമാസം 8 ലക്ഷം മാത്രം തന്നാല്‍ വാക്സിനേഷന് പൂര്‍ത്തിയാക്കാന്‍ 30 മാസമെങ്കിലും എടുക്കും. അപ്പോഴേക്കും നിരവധി പേർ കോവിഡ് രോഗം മൂലം മരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിദേശ മരുന്ന് കമ്പനികള്‍ക്ക് ഇന്ത്യയില്‍ വാക്സിന് നിര്‍മിക്കാനുള്ള അനുമതി നല്‍കണമെന്നും കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക