ജൂൺ മാസം മുതൽ കടകൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് ആവശ്യവുമായി മുംബൈയിലെ റീട്ടെയില്‍ ഷോപ്പ് ഉടമകള്‍. 55 ദിവസത്തിലേറെയായി ഇവിടെ തുടരുന്ന ലോക്ക്ഡൗണിൽ ഏറ്റവുമധികം പ്രതിസന്ധി നേരിടുന്നത് ഇവിടുത്തെ ചില്ലറ വ്യാപാരികൾ തന്നെയാണ്. എന്നാൽ ഇപ്പോൾ കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ അടുത്ത മാസം മുതൽ കടകൾ തുറക്കുന്നതിന് അനുമതി നൽകണമെന്നാണ് കടയുടമകൾ ആവശ്യപ്പെട്ടിരിക്കുന്നത്.
‘ഖത്തറുമായുള്ളത് വൈകാരിക ബന്ധം, മത്സരങ്ങള്‍ക്കായി താന്‍ കാത്തിരിക്കുകയാണ്’; സുനിൽ ഛേത്രി
തങ്ങളുടെ വരുമാനവും നിരവധി പേർക്ക് ജോലിയും നഷ്ടപ്പെട്ടെന്നും മഹാരാഷ്ട്രയില്‍ ഉടനീളമുള്ള ചെറുകിട വ്യാപാരികളുടെ കച്ചവട സ്ഥാപനങ്ങള്‍ ജൂണില്‍ പുനരാരംഭിക്കാന്‍ അനുവദിക്കുമെന്ന ഏക പ്രതീക്ഷയിലാണ് ഇപ്പോഴുള്ളതെന്നുമാണ് കടയുടമകൾ പറയുന്നത്. എല്ലാ ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ശരിയായ മുന്‍കരുതലും സുരക്ഷയും ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക