ലക്ഷദ്വീപ് വിഷയത്തിൽ മലയാള സിനിമ മേഖലയിൽ നിന്ന് നിരവധിപ്പേർ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ തന്റെ അഭിപ്രായം രേഖപെടുത്തിയിരിക്കുകയാണ് സംവിധായകൻ മേജർ രവി.
ലക്ഷദ്വീപിലെ ചെറുപ്പക്കാർക്ക് നമ്മൾ അനുഭവിക്കുന്ന തരത്തിലുള്ള യാതൊരു തരത്തിലെ ആർഭാടങ്ങളും ലഭിക്കുന്നില്ല. പുറത്ത് നിന്നുള്ളവർക്ക് ഈ വിഷയത്തെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതിന്റെ പ്രശ്നമാണെന്നും മേജർ രവി പറഞ്ഞു.
കാശ്മീർ വിഷയത്തിൽ ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞപ്പോൾ പലരും അതിനെതിരെ സമരം ചെയ്തിട്ടുണ്ടെന്നും എന്നാൽ ഇന്ന് അതിന്റെ ഗുണങ്ങൾ അവിടുത്തെ ജനങ്ങൾ അനുഭവിക്കുന്നുവെന്നും മേജർ രവി പറഞ്ഞു.
മേജർ രവിയുടെ വാക്കുകൾ:
ആദ്യമായി എന്റെ സ്റ്റാൻഡ് എന്തെന്ന് നിങ്ങൾക്ക് ആർക്കും അറിയില്ല. 370 ആർട്ടിക്കിൾ എടുത്തു കളഞ്ഞ സമയത്ത് നിങ്ങളിൽ പലരും അതിനെതിരെ കൊടി പിടിച്ച് നടന്നിട്ടുണ്ട്. അത് ഞാൻ കണ്ടിട്ടുള്ളതാണ്. അതിന് നിങ്ങൾ ആദ്യം കാശ്മീരിൽ പോയി സർവീസ് ചെയ്യണം.
അപ്പോൾ അറിയാം ഈ 370 ആർട്ടിക്കിൾ കൊണ്ട് ആർക്കാണ് ഗുണമെന്ന് ചോദിച്ച് കഴിഞ്ഞെന്നാൽ ആർക്കും ഗുണമില്ല, ഇന്ത്യയ്ക്ക്ദ്രോഹം മാത്രമേ ഉണ്ടായിട്ടുള്ളൂ.
ഇന്ന് ആ 370 ആർട്ടിക്കിൾ എടുത്തതിന് ശേഷം ഞാൻ കാശ്മീരിൽ പോയിട്ടുണ്ട്. ചാക്കോച്ചനൊപ്പം ഒരു സിനിമയുടെ ഷൂട്ടിങ്ങിന് പോയി.
ചാക്കോച്ചൻ ഉൾപ്പടെ ദൃക്സാക്ഷിയാണ്. എന്റെ സുഹൃത്തുക്കൾ കണ്ടപ്പോൾ ഇപ്പോൾ എല്ലാം ശരിയായി എന്ന് പറഞ്ഞിട്ടുണ്ട്. ഈ തെറ്റിദ്ധാരണ പലപ്പോഴുമുണ്ടാകാറുണ്ട്.
നിങ്ങൾ അതിനെ സംഘി വൽക്കരിക്കുകയോ കാവി വൽക്കരിക്കുകയോ ചെയ്തോളു. ഞാനും അവിടെ ഷൂട്ട് ചെയ്യാൻ പോയിട്ടുള്ളതാണ്. അവിടുത്തെ ചെറുപ്പക്കാരും ആഗ്രഹിക്കുന്നതാണ് സൗകര്യങ്ങൾ.
സിയാച്ചിനിൽ ഇരിക്കുന്ന ഒരു പട്ടാളക്കാരന്റെ അവസ്ഥയാണ്. ആദ്യം പോകുമ്പോൾ വളരെ സുന്ദരമാണ് മഞ്ഞു മലകളും മികച്ച ക്ലൈമറ്റ് എന്നൊക്കെ തോന്നും. പക്ഷെ ആദ്യ ദിനം കഴിയുമ്പോൾ ആണ് അവിടുത്തെ വിഷമങ്ങൾ നമ്മൾ അറിയുന്നത്.
ആ സൗന്ദര്യം പിന്നീട് ഒരു ഭീകരതയായി മാറുകയാണ്. ലക്ഷദ്വീപിലെ ചെറുപ്പക്കാർ നമുക്ക് കിട്ടുന്ന എന്തെങ്കിലും ആർഭാടങ്ങൾ അനുഭവിക്കുന്നുണ്ടോ? നിങ്ങൾ മതപരമായി മാത്രം ചിന്തിച്ചിട്ട് കാര്യമില്ല. അത് മതമാണ്, അവിടുത്തെ മുസ്ലിങ്ങളെ മാത്രം ലക്ഷ്യം വെക്കുന്നു എന്നല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക