മലയാള സിനിമയിൽ പട്ടാള ചിത്രങ്ങൾ കൊണ്ട് ശ്രദ്ധേയനായ സംവിധായകനാണ് മേജർ രവി. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ ഏറെയാണ്. ഇപ്പോഴിതാ സ്വന്തം രാഷ്ട്രീയം വെളിപ്പെടുത്തിയിരിക്കുകയാണ് മേജർ രവി.
രാഷ്ട്രത്തെ സ്നേഹിക്കുന്നവർക്കൊപ്പമാണ് തന്റെ രാഷ്ട്രീയമെന്ന് അദ്ദേഹം പറയുന്നു. തന്നെ ബിജെപിയ്ക്കൊപ്പവും മാർക്സിസ്റ്റ് പാർട്ടിക്കൊപ്പവും കോൺഗ്രസ്സിന് ഒപ്പവും കാണാൻ സാധിക്കുമെന്നും അതിനു കാരണം തനിക്കുള്ള സൗഹൃദമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സ്നേഹിക്കുന്നവർക്കൊപ്പവും രാജ്യത്തെ ഉപദ്രവിക്കുന്നവർക്ക് എതിരേയുമാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേജർ രവിയുടെ വാക്കുകൾ:
എന്നെ ഇവിടെ അറിയപ്പെടുന്നത്.. ഞാൻ എന്താണെന്ന് ആർക്കും അറിയില്ല. അഖിലിന്റെ പ്രശ്നം പോലെ തന്നെയാണ്, അഖിൽ ഏത് രാഷ്ട്രീയക്കാരൻ ആണെന്ന് ഇപ്പൊ ആർക്കും ഒരു പിടിയും കിട്ടിയിട്ടില്ല. അതുപോലെ തന്നെയാണ് എന്നെക്കുറിച്ചും
ബിജെപിക്കാരനാണ്, പി രാജീവിന്റെ സ്റ്റേജിലും കാണാം എന്നെ, ഉമ്മൻചാണ്ടി സാറിന്റെ സ്റ്റേജിലും കാണാം.അപ്പോഴൊക്കെ ആശയകുഴപ്പം ഉണ്ടാകും.
ഇതിനകത്ത് ഏറ്റവും രസമെന്തെന്നാൽ ഒരു മാർക്സിസ്റ്റ് പാർട്ടി എംഎൽഎ സ്ഥാനാർത്ഥിയായാണ് എന്നെ ഈ ചിത്രത്തിൽ അഭിനയിപ്പിച്ചിരിക്കുന്നത്. ആദ്യമേ തന്നെ പലരും അഖിലിനോട് ചോദിച്ചിട്ടുണ്ടായിരുന്നു ഇങ്ങേരെ അഭിനയിപ്പിച്ചാൽ ശരിയാകുമോ എന്ന്. മ
സിലും പിടിച്ച് നടക്കുന്ന ഒരു മേജർ രവിയെ ആയിരിക്കും എല്ലാവരും കണ്ടിട്ടുണ്ടാവുക. ലൂസ് ആയിട്ട് ഖദറിൽ ആദ്യമായി ഇതിലായിരിക്കും വരുന്നത്. ആ ഒരു റിസ്ക്ക് അഖിൽ എടുത്തു. പോസ്റ്റർ ഒക്കെ കണ്ടപ്പോൾ എനിക്ക് തന്നെ അത്ഭുതമായി ഇത് ഞാൻ തന്നെയാണോ ചെയ്തത് എന്ന്.
മേജർ രവിയുടെ രാഷ്ട്രീയം എന്ന് പറഞ്ഞാൽ അത് രാഷ്ട്രത്തെക്കുറിച്ചാണ്. നിങ്ങൾ എന്റെ രാഷ്ട്രത്തേക്കുറിച്ച് എന്ത് പറഞ്ഞാലും അത് കോൺഗ്രസ് പറഞ്ഞാലും കമ്മ്യൂണിസ്റ്റ് പറഞ്ഞാലും ബിജെപി പറഞ്ഞാലും ഞാൻ അതിനെ എതിർക്കും.
എന്റെ രാഷ്ട്രീയം എന്ന് പറയുന്നത് എന്റെ രാഷ്ട്രത്തെ സ്നേഹിക്കുന്ന ആർക്ക് വേണ്ടിയും ജീവൻ കൊടുക്കാൻ ഞാൻ തയ്യാറാണ്. അതേപോലെ എന്റെ രാഷ്ട്രത്തെ കുറ്റം പറയുന്നതും രാഷ്ട്രത്തെ എതിർക്കുന്നവനും ആണെങ്കിൽ ഞാൻ അതുപോലെ ഞാൻ എതിർക്കും. അതാണ് എന്റെ രാഷ്ട്രീയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക