നാളെ ലോക പുകയില വിരുദ്ധദിനമായി ആചരിക്കും. പുകയില ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനാണ് എല്ലാ വര്‍ഷവും മെയ് 31 ലോകത്താകമാനം പുകയിലവിരുദ്ധ ദിനമായി ആചരിച്ചുവരുന്നത്. “പുകയില ഉപേക്ഷിക്കുവാൻ പ്രതിജ്ഞാബദ്ധരാണ്” എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.
പ്രണയിച്ച് വഞ്ചിക്കാൻ ശ്രമിച്ചു; വിളിച്ചുവരുത്തി കാമുകി കത്തിയെടുത്ത് കഴുത്തില്‍ കുത്തി
പുകവലി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. പുകയിലയുടെ ഉപയോഗം മൂലമുള്ള മരണങ്ങളില്‍ 40 ശതമാനവും സംഭവിക്കുന്നത് ശ്വാസകോശ രോഗങ്ങളെ തുടർന്നാണ്.
നമ്മുടെ ആരോഗ്യത്തിനും സൗഖ്യത്തിനും ശ്വാസകോശങ്ങള്‍ക്കുള്ള പങ്ക് തിരിച്ചറിയുന്നതിനും കാന്‍സര്‍, സി ഒ പി ഡി തുടങ്ങി പുകയിലയുടെ ഉപയോഗം മൂലമുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും പുകയിലയുടെ ഉപയോഗത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനും ആവശ്യമായ ബോധവല്‍ക്കരണ പരിപാടികള്‍ പുകയില വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ വര്‍ഷത്തെ പുകയിലവിരുദ്ധ ദിന സന്ദേശം നൽകിയിരിക്കുന്നത്.
പുകവലി ശ്വാസകോശത്തിന്റെയും ശ്വസന വ്യവസ്ഥയുടെയും പ്രതിരോധശേഷി കുറയ്ക്കുന്നതിനാൽ പുകവലിക്കുന്നവരില്‍ കൊറോണ വൈറസ് വളരെ പെട്ടെന്ന് പിടിപെടാന്‍ സാധ്യതയുണ്ട്. കൊവിഡ് ബാധിച്ച പുകവലിക്കാരായ രോഗികളില്‍ തീവ്രമായ അവസ്ഥയില്‍ എത്തുന്നുണ്ടെന്നാണ് ഇതുവരെയുള്ള പഠനങ്ങളും അനുഭവങ്ങളും സാക്ഷ്യപ്പെടുത്തുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക