വിമരിക്കുന്നതിന് മുമ്പ് സഹപ്രവര്‍ത്തകയുടെ ആഗ്രഹം സാധിച്ചു കൊടുത്ത് സഹപ്രവര്‍ത്തകര്‍. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയെ അറസ്റ്റ് ചെയ്യണം. കാസർകോട് ഡിവൈഎസ്പി പി.പി.സദാനന്ദനോടു കാസർകോട് വനിത സ്റ്റേഷനിലെ സിഐ ഷാജി ഫ്രാൻസിസ് അഭ്യർഥിച്ചു.
ഒടുവിൽ വിരമിക്കുന്നതിന്റെ തലേ ദിവസമായ ഇന്നലെ പ്രതിയെ പ്രത്യേക സംഘത്തിന്റെ സഹായത്തോടെ പിടികൂടി തന്റെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് ഷാജി ഫ്രാൻസിസ്.
മേയ് 31നകം എന്തുവില കൊടുത്തു പിടികൂടണമെന്നും അതു 32 വർഷത്തെ സർവിസിൽ നിന്നു വിരമിക്കുന്ന സിഐക്കു പൊലീസ് നൽകുന്ന സ്നേഹോപഹാരമാണെന്നും ഡിവൈഎസ്പി പറഞ്ഞതോടെ ജില്ലാ ക്രൈം സ്ക്വാഡ് അംഗങ്ങൾ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. കോഴിക്കോട്ടെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്.
അന്വേഷണ സംഘത്തിൽ എസ്ഐമാരായ സി.കെ.ബാലകൃഷ്ണൻ, കെ.നാരായണൻ നായർ, എഎസ്ഐ ലക്ഷ്മി നാരായണൻ, അബൂബക്കർ കല്ലായി, സിവിൽ പൊലീസ് ഓഫിസർമാരായ ശിവകുമാർ ഉദിനൂർ, രാജേഷ് മാണിയാട്ട്, ഓസ്റ്റിൻ തമ്പി, സജീഷ്, കെ.ബിന്ദു, ശൈലജ, സനില ഹരി എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക