ഡിസംബറോടെ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിൻ നല്‍കാനാകുമെന്ന് ഐസിഎംആര്‍ അറിയിച്ചു. നിലവില്‍ രാജ്യത്ത് വാക്സിന് ക്ഷാമം ഇല്ലെന്നും കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്നത് ശുഭസൂചനയാണെന്നും ഐസിഎംആര്‍ വ്യക്തമാക്കി. രാജ്യത്ത് വാക്സിന്റെ ഇടവേള 90 ദിവസമാക്കി. ഈ വര്‍ഷം ഡിസംബറോടെ രാജ്യത്തെ വാക്സിനേഷൻ പ്രകൃയ പൂര്‍ത്തിയാക്കാനാകുമെന്നാണ് ഐസിഎംആർ ഡയറക്ടർ ബൽറാം ഭാർഗവ അറിയിച്ചത്.
ജൂലെെ പകുതിയോടെയോ ആഗസ്റ്റോടെയോ പ്രതിദിനം ഒരു കോടി പേർക്ക് വാക്സിൻ നൽകാനാകും. വിദേശ വാക്സിനുകളുടെ കൂടുതൽ ഡോസ് എത്തിക്കുന്നതിനൊപ്പം തദ്ദേശീയമായ വാക്സിനുകളുടെ ഉദ്പാദനവും വർധിപ്പിക്കും. നിലവിൽ തന്നെ രാജ്യത്ത് മതിയായ വാക്സിനുണ്ടെന്നും ബൽറാം ഭാർഗവ അവകാശപ്പെട്ടു. അതിനിടെ കോവീഷീൽഡ് രണ്ട് ഡോസ് വാക്സിൻ തന്നെ നൽകുമെന്നറിയിച്ച ഐസിഎംആർ, കോവാക്സിന്റെയും കോവിഷീൽഡിന്റെയും വാക്സിനേഷൻ ഇടവേളകളിൽ മാറ്റമില്ല എന്നും വ്യക്തമാക്കി.
ആദ്യ ഡോസ് നൽകി 12 ആഴ്ചക്ക് ശേഷം രണ്ടാം ഡോസ് സ്വീകരിക്കാം. മെയ് 28 മുതൽ കേസുകൾ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും 54 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കോവിഡ് കണക്കാണ് ഇന്ന് രേഖപ്പെടുത്തിയതെന്നും ഐസിഎംആർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക