രാജ്യത്ത് കോവിഡ് ദുരിതത്തിന്റെ പ്രതിസന്ധിയിൽ ജനങ്ങൾ അലയുമ്പോൾ വീണ്ടും തിരിച്ചടിയുടെ ഇന്ധനവില വർധന. ഇന്നും രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചു. ജനദ്രോഹ നടപടിയെന്നോണമാണ് രാജ്യത്ത് ഇത്തരത്തിൽ ദിനംപ്രതി ഇന്ധനവില വർധിക്കുന്നതിനെ കാണുന്നത്. രാജ്യത്ത് പെട്രോൾ ലിറ്ററിന് 27 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്.
വീട്ടുസാധനങ്ങളെന്ന പേരിൽ പാഴ്സലുകൾ, ഡൽഹി പോലീസ് പിടിച്ചെടുത്തത് 3 കോടിയുടെ ഐ ഫോണുകൾ
ഇന്ധനവിലയിൽ വർധനവ് വന്നതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 94 രൂപ 86 പൈസയും ഡീസലിന് 91 രൂപ 27 പൈസയുമായി. മെയ് മാസം മുതൽ തുടർച്ചയായി വർധിക്കുന്ന എണ്ണവില ജൂൺ മാസവും തുടരുകയാണ്. പൊതുജനം കോവിഡും ലോക്ക്ഡൗണും സാമ്പത്തിക ഞെരുക്കവും മൂലം വലയുമ്പോഴാണ് ഇന്ധനവില അനുദിനം കുതിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക