തിരുവനന്തപുരം: കെ സുരേന്ദ്രനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി മഞ്ചേശ്വരത്തെ അപര സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദര രംഗത്ത്.
സുരേന്ദ്രനായി പത്രിക പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കുറച്ചു പേര് തന്നെ വന്നു കണ്ടിരുന്നുവെന്നും പത്രിക പിന്‍വലിക്കാനായി താന്‍ ആവശ്യപ്പെട്ട 15 ലക്ഷം രൂപയില്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട് ഫോണും തനിക്ക് സുരേന്ദ്രന് നല്‍കിയെന്നും സുരേന്ദ്ര വെളിപ്പെടുത്തി.
പണം വീട്ടിലെത്തി അമ്മയുടെ കൈയ്യില്‍ കൊടുക്കുകയായിരുന്നുവെന്നും സുന്ദര പറയുന്നു. കെ സുരേന്ദ്രന് മഞ്ചേശ്വരത്ത് വിജയിച്ച് കഴിഞ്ഞാലും സുന്ദരക്ക് വലിയ വാഗ്ദാനങ്ങളാണ് നല്‍കിയത്.
‘അഞ്ചാറാള് വൈകിട്ട് വന്നു. നോമിനേഷന് പിന്‍വലിക്കണം എന്ന് പറഞ്ഞു. ഞാന്‍ ബിഎസ്പിക്കാരോട് ചോദിക്കട്ടെയെന്ന് പറഞ്ഞു. എന്റെ വീട്ടിനടുത്തുള്ള സുരേഷ് നായിക് അവരോട് പത്രിക പിന്‍വലിക്കാം എന്ന് പറഞ്ഞു. അങ്ങനെ സമ്മര്‍ദം ചെലുത്തി. സുരേന്ദ്രേട്ടന് ജയിക്കണം ഇക്കുറി എന്നും പറഞ്ഞു. രണ്ട് ലക്ഷം രൂപ തന്നു. ഫോണും തന്നു.
നേരത്തെ എനിക്ക് വാട്ട്സ്ആപ്പ് ഉള്ള ഫോണ്‍ ഉണ്ടായിരുന്നില്ല. പതിനഞ്ച് ചോദിച്ചു. രണ്ട് തന്നു. വീട്ടില്‍ വന്ന് അമ്മയുടെ കൈയ്യില്‍ ക്യാഷ് ആയിട്ട് തന്നു. സുരേന്ദ്രന് ഫോണില്‍ വിളിച്ചിരുന്നു. ജയിച്ച് കഴിഞ്ഞാല്‍ വൈന്‍ ഷോപ്പും വീടും വേണമെന്ന് ഞാന്‍ പറഞ്ഞു.
അത് ചെയ്യാമെന്ന് എന്നോട് പറഞ്ഞു. കര്‍ണാടകത്തില്‍ ആണ് ഞാന്‍ വൈന്‍ ഷോപ്പ് ആവശ്യപ്പെട്ടത്.’ സുന്ദര വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക