കൊവിഡ് മഹാമാരിയ്ക്കിടെ ചികിത്സാ സഹായം ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങള്‍ വഴി സാമ്പത്തിക തട്ടിപ്പ്. പാലക്കാട് പെരിങ്ങോട് സ്വദേശിയായ കുട്ടിക്ക് ചികിത്സാ സഹായം വേണമെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചാലിശ്ശേരി പെരിങ്ങോട് ശരീഫിന്റെ മകന് മുഹമ്മദ് സഫ്വാന് ബൈക്ക് അപകടത്തില്‍ പെട്ട് വെന്റിലേറ്ററില്‍ കഴിയുകയാണ്.
ശസ്ത്രക്രിയക്ക് വലിയ തുക വേണം.കുട്ടിയുടെ ജീവന് രക്ഷിക്കാന്‍ സഹായം ഉണ്ടാകണം. എന്ന് പറഞ്ഞ് ഗൂഗിള്‍ പേ നമ്പര്‍ വച്ചാണ് സഹായാഭ്യര്‍ത്ഥന സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ സംശയം തോന്നിയ നാട്ടുകാരില്‍ ചിലര്‍ നടത്തിയ അന്വേഷണത്തില്‍ ഇത്തരമൊരു കുടുംബമോ അപകടമോ ഉണ്ടായിട്ടില്ലെന്ന് വ്യക്തമായി. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പണം അയച്ച് വഞ്ചിതരായവരെ കുറിച്ചുള്ള വിവരം പൊലീസ് ശേഖരിച്ചിട്ടുണ്ട്. സന്ദേശത്തിലുള്ള ഗൂഗിള്‍ പേ നമ്പറിനെ സംബന്ധിച്ച് സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക