രാജ്യത്ത് കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കോവിഡ് പ്രതിരോധ വാക്സിനേഷനും രാജ്യത്ത് പുരോഗമിക്കുന്നുണ്ട്. രാജ്യത്ത് കോവിഡ് വാക്സിൻ വിതരണത്തിൽ അസമത്വമെന്ന വിധത്തിൽ പ്രഹരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന് അഭിപ്രായപ്പെട്ടു. തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മെട്രോ നഗരങ്ങളിൽ മാത്രമല്ല, ചെറിയ നഗരങ്ങളി ഉൾപ്പെടെ വാക്സിനേഷൻ കേന്ദ്രങ്ങൾ ഒരുക്കുകയും വാക്സിൻ നൽകുകയും ചെയ്യുന്നുണ്ട്. മെയ് മാസത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് 1.20 കോടി ഡോസ് വാക്സിൻ ലഭ്യമായിരുന്നു.
വാക്സിനെടുത്തവര്‍ക്ക് ആഭ്യന്തര വിമാനയാത്രയ്ക്ക് ആര്.ടി.പി.സി.ആര് ഒഴിവാക്കിയേക്കും; റിപ്പോര്‍ട്ട്
മാത്രമല്ല, മെയ് നാലിന് സെറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെകുമായി കരാറുണ്ടാക്കിയ സ്വകാര്യ ആശുപത്രികള്‍ക്ക് കോവിഷീല്‍ഡും കോവാക്സിനും വിതരണം ചെയ്തിട്ടുണ്ട്. ഈ ആശുപത്രികൾ മെട്രോ നഗരങ്ങളിൽ മാത്രം ഉൾപ്പെട്ടവയല്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. സ്വകാര്യമേഖലയ്ക്കും കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും വലിയ പങ്ക് നല്‍കുന്നതാണ് കേന്ദ്രത്തിന്റെ വാക്സിന് നയമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക