വധശിക്ഷയ്ക്ക് വിധിച്ച പ്രവാസിമലയാളിയുടെ ജീവന് രക്ഷിക്കാന്‍ നടത്തിയ ഇടപെടലില്‍ പ്രമുഖ വ്യവസായി എം എ യൂസഫലിക്ക് അഭിനന്ദനമറിയിച്ച് മുന്‍ മന്ത്രി കെ കെ ശൈലജ.
അപൂര്‍വ്വമായ ഇടപെടലിലൂടെ നൂറുകണക്കിന് മനുഷ്യരുടെ ജീവിത പ്രയാസങ്ങള്‍ പരിഹരിച്ച യൂസഫലി ഇപ്പോള്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു പ്രവാസിയുടെ ജീവന് രക്ഷിച്ച് മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃകയായി മാറിയിരിക്കുകയാണെന്ന് കെ കെ ശൈലജ പറഞ്ഞു.
പ്രശസ്ത പ്രവാസി വ്യവസായി ശ്രീ എംഎ യൂസഫലി വീണ്ടും നമ്മുടെ നാടിന്റെ അഭിമാനമായി മാറുകയാണ്. അപൂര്‍വ്വമായ ഇടപെടലിലൂടെ നൂറുകണക്കിന് മനുഷ്യരുടെ ജീവിത പ്രയാസങ്ങള്‍ പരിഹരിക്കാന്‍ നിരവധി തവണ അദ്ദേഹം തയ്യാറായിട്ടുണ്ട്.
ഇപ്പോള്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു പ്രവാസിയുടെ ജീവന് രക്ഷിക്കാന്‍ അദ്ദേഹം നടത്തിയ ഇടപെടല്‍ മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃകയായി മാറിയിരിക്കുന്നു.
കാറപകടത്തില്‍ സുഡാന് പൗരന് മരിച്ചതുമായി ബന്ധപ്പെട്ട് പ്രവാസി മലയാളിക്ക് അബുദാബി കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. അദ്ദേഹത്തിന്റെ കുടുംബം അതിനെ നിയമപരമായി നേരിട്ടെങ്കിലും കോടതി അദ്ദേഹത്തിന് വധശിക്ഷതന്നെ വിധിക്കുകയായിരുന്നു.
ഇതറിഞ്ഞ യൂസഫലി ആ കുടുംബത്തിന് സഹായത്തിനായി എത്തുകയായിരുന്നു. അദ്ദേഹത്തിന്റെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന് മരണപ്പെട്ട കുട്ടിയുടെ കുടുംബം മാപ്പ് നല്‍കാമെന്ന് സമ്മതിക്കുകയും, കോടതിയില്‍ അറിയിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളിയുടെ മോചനത്തിന് വഴിയൊരുങ്ങിയത്.
നഷ്ടപരിഹാരമായി കോടതി 5 ലക്ഷം ദിര്‍ഹം ആവശ്യപ്പെട്ടപ്പോള്‍ എം എ യൂസഫലി തന്നെ ആ തുക കോടതിയില്‍ കെട്ടിവെച്ചു കൊണ്ട് പ്രവാസിയുടെ ജീവന് രക്ഷിക്കാന്‍ തയ്യാറായി.
നിയമനടപടികള്‍ പൂര്‍ത്തിയാക്കി അവര്‍ ഉടന്‍ തന്നെ നാട്ടിലേക്ക് തിരിക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്. ശ്രീ എം എ യൂസഫലിയുടെ ഇടപെടലിലൂടെ ഒരു പ്രവാസി മലയാളിയുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞു എന്നത് നമുക്ക് എല്ലാവര്ക്കും ആശ്വാസവും സന്തോഷവും നല്കുന്ന വസ്തുതയാണ്.
ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് ഇനിയും കഴിയട്ടെ. എല്ലാ അഭിവാദ്യങ്ങളും നേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക