കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം ആൽഫയേക്കാളും 40 ശതമാനം കൂടുതൽ പകരുന്ന
പകർച്ച വ്യാധിയാണെന്ന് ബ്രിട്ടൻ ആരോഗ്യമന്ത്രി.
രാജ്യത്ത് അടുത്തിടെയുണ്ടായ കൊറോണ വൈറസ് ബാധിതരുടെ വർദ്ധനവ് ഡെൽറ്റ വകഭേദം മൂലമാണെന്നും
ജൂൺ 21 മുതൽ ഷെഡ്യൂൾ ചെയ്തിട്ടുള്ള അൺലോക്ക് പദ്ധതി കൂടുതൽ പ്രയാസകരമാക്കിയിട്ടുണ്ടെന്നും മുതിർന്ന കാബിനറ്റ് മന്ത്രി പറഞ്ഞു.
ഡെൽറ്റ വകഭേദം കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭൂരിഭാഗം പേർക്കും വാക്സിനേഷൻ നൽകിയിട്ടില്ലെന്നും “വളരെ കുറച്ച്” ആളുകൾക്ക് വാക്സിനുകളുടെ രണ്ട് ഡോസുകളും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) പ്രകാരമുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ അടുത്ത ഏതാനും ദിവസങ്ങളിൽ 30 വയസ്സിന് താഴെയുള്ളവർക്ക് ലഭ്യമാക്കുമെന്നും മന്ത്രി സ്ഥിരീകരിച്ചു.
30 വയസ്സിന് താഴെയുള്ളവർക്കായി ഈ ആഴ്ച ഞങ്ങൾ വാക്സിനേഷൻ കാമ്പയിൻ ആരംഭിക്കുമെന്നും അതിനാൽ രാജ്യത്തെ എല്ലാ മുതിർന്നവർക്കും വാക്സിനേഷൻ നൽകാൻ കഴിയുമെന്ന ഘട്ടത്തിലേക്ക് ഞങ്ങൾ ഒരു പടി അടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക