കൊല്‍ക്കത്ത: വിഖ്യാത ബംഗാളി സംവിധായകന് ബുദ്ധദേവ് ദാസ് ഗുപ്ത അന്തരിച്ചു. 77 വയസായിരുന്നു. ദക്ഷിണ കൊല്‍ക്കത്തയിലെ വീട്ടില്‍ വാര്‍ധക്യസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഏറെ നാളായി അദ്ദേഹത്തിന് വൃക്കസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഡയാലിസിസിന് വിധേയനായിരുന്നുവെന്നും ബന്ധുക്കള്‍ അറിയിച്ചു.
ബുദ്ധദേവ് ദേവ് ദാസ്ഗുപ്തയുടെ അഞ്ച് ചിത്രങ്ങള്‍ക്ക് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ബാഗ് ബഹാദൂര്‍ (1989), ചരാചര്‍(1993), ലാല്‍ ധര്‍ജ (1997), മോണ്ടോ മേയര്‍ ഉപഖ്യാന്‍ (2002), കാല്‍പുരുഷ് (2008) എന്നീ ചിത്രങ്ങളാണ് പുരസ്കാരത്തിന് അര്‍ഹമായത്. 1980, 1990 കാലഘട്ടങ്ങളില്‍ ബംഗാളില്‍ നടന്ന സമാന്തര സിനിമ പ്രസ്ഥാനത്തിന് ഗൗതം ഘോഷ്, അപര്‍ണ സെന്‍ എന്നിവര്‍ക്കൊപ്പം നേതൃത്വം നല്കിയ വ്യക്തിയായിരുന്നു ഇദ്ദേഹം .
പ്രതികരിക്കാൻ ഇവിടെ എഴുതുക