തൃശ്ശൂര്‍: തന്നെ തേടി പൊലീസ് എത്തിയാൽ അവരുടെ കഥ കഴിക്കുമെന്ന് ഭീഷണിയുമായി വാളും കയ്യിൽ പിടിച്ച് സന്ദേശം പ്രചരിപ്പിച്ച കുപ്രസിദ്ധ ഗുണ്ട ഹരീഷ് കാട്ടൂർ പൊലീസിന്റെ പിടിയിലായി.
കൊലപാതകം ഉൾപ്പെടെ 35 കേസുകളിൽ പ്രതിയാണ്. ബെംഗളൂരു ബംഗാരപേട്ടിലെ ഒളിത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി ആർ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സാഹസികമായി ഇയാളെ പിടികൂടിയത്. ഓപ്പറേഷൻ കോളാറിന്റെ ഭാഗമായി നാലു ദിവസം മുൻപാണ് ഹരീഷിനെ പിടികൂടാൻ പ്രത്യേക സംഘം കർണാടകത്തിലേക്ക് പോയത്.
മുടിയും താടിയും വടിച്ച് രൂപ മാറ്റം വരുത്തി ഒളിവിൽ കഴിയുകയായിരുന്നു പ്രതി. മഫ്തിയിൽ എത്തിയ പോലീസ് സംഘമാണ് പ്രതിയെ കീഴ്പ്പെടുത്തിയത്.
കഴിഞ്ഞ മാർച്ചിലാണ് ഹരീഷ് ഒളിവിൽ പോയത്. തമിഴ് നാട്ടിലെ കൃഷ്ണഗിരിയിലും കർണ്ണാടകത്തിലുമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക