ഈ മാസം 12 , 13 തിയതികളിലായി നടക്കുന്ന ജി7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. വെര്‍ച്വല്‍ സംവിധാനത്തിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുക. പ്രധാനമന്ത്രി ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് വിവരം വിദേശകാര്യ വക്താവ് അരിദം ബാഗ്ചിയാണ് അറിയിച്ചത്. കോണ്‍വാളിലാണ് ഇത്തവണ ജി 7 ഉച്ചകോടി നടക്കുന്നത്.
നേരത്തെ ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി തീരുമാനിച്ചിരുന്നു. ഉച്ചകോടിയിലേക്ക് യു കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രധാനമന്ത്രിയെ ക്ഷണിച്ചപ്പോഴാണ് താൻ പങ്കെടുക്കുന്നില്ലെന്ന വിവരം നരേന്ദ്രമോദി അറിയിച്ചത്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഉച്ചകോടിയിൽ പങ്കെടുക്കേണ്ടെന്ന പ്രധനമന്ത്രിയുടെ തീരുമാനം. ഇന്ത്യയ്ക്ക് പുറമെ ദക്ഷിണ കൊറിയ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളെയും അതിഥികളായി ബോറിസ് ജോൺസൺ ക്ഷണയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക