ഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന് രാവിലെ സുരക്ഷ ഉദ്യോഗസ്ഥരെ മുള്‍മുനയില്‍ നിര്‍ത്തിയ യുവാവ് പിടിയില്‍.
ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് യുവാവ് പൊലീസിനെ വിളിച്ച് പറയുകയായിരുന്നു. വ്യാജ സന്ദേശം നല്കിയതാകട്ടെ വിമാനത്താവളത്തില്‍ പുറപ്പെടാന്‍ തയ്യാറായി കിടന്ന വിമാനത്തിലിരുന്നും.
ഫോണ്‍ വിളിച്ച ആകാശ് ദീപ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ നിന്ന് അച്ഛനൊപ്പം പറ്റ്നയിലേക്ക് പോകുകയായിരുന്നു ഇയാള്‍.
വിമാനത്തിനുള്ളില്‍ വച്ചാണ് ഇയാള്‍ പൊലീസിനെ വിളിച്ചത്ആകാശ് ദീപ് മാനസിക വൈകല്യമുള്ളയാളാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
രാവിലെ 7: 45നാണ് വിമാനത്താവളത്തില്‍ ബോംബ്് വച്ചെന്ന ഭീഷണി സന്ദേശം പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജബോംബ് ഭീഷണിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക