തൊടുപുഴ: സമൂഹമാധ്യമങ്ങൾ വഴി അശ്ലീല വിഡിയോകള്‍ പ്രചരിപ്പിച്ച് പണം തട്ടുന്നത് വ്യാപകമാകുന്നു. വിഡിയോ കോള്‍ ചെയ്ത് നഗ്നത പ്രദര്‍ശിപ്പിക്കുന്ന സംഘം കോള്‍ റെക്കോര്‍ഡ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടുന്നുവെന്നാണ് പരാതി. സൈബർ സെൽ അന്വേഷണം തുടങ്ങി.
ഫെയ്സ്ബുക്, വാട്സാപ് എന്നിവയിലൂടെ വിഡിയോക്കോൾ ചെയ്താണ് പണം തട്ടുന്നത്. അജ്ഞാത അക്കൗണ്ടുകളിൽനിന്നു വരുന്ന വിഡിയോ കോള്‍ സ്വീകരിച്ചാല്‍ നഗ്നത പ്രദര്‍ശിപ്പിക്കും.
ഫോണ്‍ ഉപയോഗിക്കുന്നയാളുടെ മുഖം പതിഞ്ഞാലുടന്‍ സ്ക്രീന്‍ റെക്കോര്‍ഡ് ചെയ്യും. അത്തരം വിഡിയോ സന്ദേശമയച്ചയാളുകളുടെ ബന്ധുക്കള്‍ക്ക് അയച്ച് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്. നിരവധി പേർക്കാണ് ഇത്തരത്തിൽ പണം നഷ്ടമായത്.
വ്യാജ ഐഡികളാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്. ഓണ്‍ലൈന്‍ വഴിയുള്ള മറ്റ് സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്ന സംഘങ്ങള്‍ തന്നെയാവാം ഇതിനു പിന്നിലെന്നാണ് സൈബർ വിദഗ്ധരുടെ വിലയിരുത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക