കഴിഞ്ഞ ദിവസമാണ് വേടന്റെ ലൈംഗിക പീഡനാരോപണത്തിൽ മാപ്പപേക്ഷിച്ച് പോസ്റ്റിൽ പാർവതി ലൈക് ചെയ്തത് വലിയ ചർച്ചയായത്. തുടർന്ന് സംഭവത്തിൽ പാർവതി വിശദീകരണവും നൽകിയിരുന്നു.
തനിക്ക് നേരെയുള്ള ആക്രമണം ഇത് ആദ്യത്തേത് അല്ലെന്നും അതുപോലെ അവസാനത്തേത് ആയിരിക്കില്ലെന്ന് അറിയാമെന്നും പാർവതി പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയാണ് നടിയുടെ പ്രതികരണം.
ഇത് ആദ്യത്തെ പ്രാവശ്യം അല്ല, അവസാനത്തേതും ആയിരിക്കില്ല. എന്നോടുള്ള നിങ്ങളുടെ കടുത്ത വെറുപ്പും പൊതു ഇടത്തിൽ എന്നെ എതിർക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷവും തുറന്നു കാട്ടുന്നത് ഞാൻ ആരാണ് എന്നതല്ല മറിച്ച് നിങ്ങളുടെ പ്രശ്നങ്ങളാണ്.
നമ്മൾ ഒന്നിനോടും യോജിക്കണമെന്നില്ല. എന്നാൽ ഒരു തുറന്ന ചർച്ചയ്ക്കും സംവാദത്തിനുമുള്ള ഇടം ഒരുക്കാൻ കഴിയുന്നില്ലെന്നാകിൽ ഭ്രഷ്ട് കൽപിക്കുന്ന സംസ്കാരത്തോടാണ് നിങ്ങൾ ചേർന്ന് നിൽക്കുന്നത്.
ഞാൻ അതിനല്ല ഇവിടെ വന്നത്. എനിക്കും മറ്റുള്ളവർക്കും വേണ്ടി സ്ഥലം ഞാൻ സൂക്ഷിക്കാറുണ്ട്. പരിശ്രമത്തിലൂടെ എന്നിലെ മികച്ച വേർഷൻ ഒരുക്കുന്നതിൽ ഞാൻ ലജ്ജിക്കാറില്ല. നിങ്ങൾ നിങ്ങളുടെ നിരീക്ഷണങ്ങളും വിശകലനങ്ങളും വഴി ഒരാളെ കീറി മുറിക്കുമ്പോൾ ഓർക്കുക വീഴുന്നത് നിങ്ങൾ തന്നെയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക