ദില്ലി എയിംസ് ആശുപത്രിയിൽ അഗ്നിബാധ. കൺവേർഷൻ ബ്ലോക്കിലെ ഒൻപതാം നിലയിലാണ് തീപിടുത്തമുണ്ടായത്. ടീച്ചിംഗ് ബ്ലോക്ക് ആയതിനാൽ ആളപായമുണ്ടായില്ലെന്നാണ് റിപ്പോർട്ടുകൾ. ഡൽഹി ഫയർ സർവീസസ് ഡയറക്ടർ അതുൽ ഗാർഗ് ആണ് ഇത് സംബന്ധിച്ച് വ്യക്തത വരുത്തിയത്. തീ പിടുത്തം നിയന്ത്രണ വിധേയമാക്കിയെന്നും ആർക്കും പരിക്കുകളൊന്നും അഗ്നിശമന സേന അറിയിച്ചു.
ഫയർ ഫോഴ്സിന്റെ ഇരുപത്തിരണ്ട് യൂണിറ്റുകളാണ് അഗ്നിബാധ നിയന്ത്രിക്കാൻ എത്തിയത്. ഒൻപതാം നിലയിലെ മേൽക്കൂരയിൽ തീ പടർന്നു പിടിക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാലും സംഭവത്തിൽ വ്യക്തത വരുത്താൻ വിശദമായ അന്വേഷണം നടത്തുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക