വാർദ്ധക്യത്തെ മറികടക്കാൻ സഹായിക്കുന്ന ജനിതക സവിശേഷതകൾ കണ്ടെത്തുന്നതിനുള്ള നിരന്തരമായ ഗവേഷണത്തിന് ഇടവേള നല്കി പുതിയ പഠനം.
ജൈവിക പരിമിതികൾ കാരണം വാർദ്ധക്യത്തിന്റെ തോത് കുറയ്ക്കാൻ കഴിയാത്തതിനാൽ വാർദ്ധക്യത്തെ മറികടക്കാന്‍ കഴിയുമെന്നത് മിഥ്യാധാരണകളായി തുടരുമെന്ന് ഇപ്പോൾ ഒരു പുതിയ പഠനം പറയുന്നു.
നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് . വാർദ്ധക്യത്തിന്റെ തോത് കുറയ്ക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് അന്വേഷിക്കാനും വാര്‍ധക്യം സംഭവിക്കുന്നത് തടയുന്ന ജൈവശാസ്ത്രപരമായ തടസ്സങ്ങൾ ഉണ്ടെങ്കിൽ പരിശോധിക്കാനുമാണ് പഠനം നടത്തിയത്.
പുതിയ പഠനം ദീർഘായുസ്സ് ഗവേഷണത്തിന്റെ ഒരു കുതിച്ചു ചാട്ടമാകും. ജനിതക ഇടപെടലുകളിലൂടെയോ കൃത്രിമ സാങ്കേതിക വിദ്യയിലൂടെയോ ആയുസ്സ് വർദ്ധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ആവിഷ്കരിക്കുന്നതിന് ഫാർമസ്യൂട്ടിക്കൽ കമ്പനികൾ കോടിക്കണക്കിന് ഡോളറാണ് നിക്ഷേപിക്കുന്നത്.
ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരുടെ സഹകരണത്തോടെ നടത്തിയ പഠനത്തിൽ പ്രായപൂർത്തിയായതിന് ശേഷം മനുഷ്യ വർഗ്ഗത്തിന് ഒരു നിശ്ചിത നിരക്ക് ഉണ്ടെന്ന് കണ്ടെത്തി.
സതേൺ ഡെൻമാർക്ക് സർവകലാശാലയിലെ മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറായ ഫെർണാണ്ടോ കോൾചെറോയുടെ നേതൃത്വത്തിൽ ഗവേഷകർ ആയുർദൈർഘ്യവും ആയുർദൈർഘ്യ സമത്വവും തമ്മിലുള്ള ബന്ധത്തെ വിശകലനം ചെയ്തു. ഇത് പ്രായമായവരെ കേന്ദ്രീകരിച്ചുള്ള മരണങ്ങൾ എത്രയാണെന്ന് കണക്കാക്കുന്നു.
മരണം മന്ദഗതിയിലാക്കുന്നതിനുപകരം, ചെറുപ്പത്തിൽത്തന്നെ മരണനിരക്ക് കുറയുന്നതിനാൽ കൂടുതൽ ആളുകൾ കൂടുതൽ കാലം ജീവിക്കുന്നുവെന്ന് ഗവേഷകർ കണ്ടെത്തി.
മനുഷ്യരുടെയും മനുഷ്യേതര പ്രൈമേറ്റുകളുടെയും ജനന-മരണ ഡാറ്റകളെ ഒരു പൊതുരീതി കണ്ടെത്താൻ അവർ താരതമ്യം ചെയ്തു.കാലങ്ങളായി ആരോഗ്യവും ജീവിത സാഹചര്യങ്ങളും മെച്ചപ്പെട്ടതിനാൽ ദീർഘായുസ്സ് വർദ്ധിച്ചു.
“മനുഷ്യമരണം അനിവാര്യമാണ്. നാം എത്ര വിറ്റാമിനുകൾ കഴിച്ചാലും നമ്മുടെ പരിസ്ഥിതി എത്ര ആരോഗ്യകരമാണെങ്കിലും അല്ലെങ്കിൽ എത്ര വ്യായാമം ചെയ്താലും ക്രമേണ നമുക്ക് പ്രായമാകുകയും മരിക്കുകയും ചെയ്യും.”കോൾചെറോ ഒരു പ്രസ്താവനയിൽ പറഞ്ഞു,
ചിമ്പാൻസികളും ബാബൂണുകളും ഉൾപ്പെടെയുള്ള പ്രൈമേറ്റുകളിൽ നിന്നുള്ള ഡാറ്റാ സെറ്റുകൾ വിശകലനം ചെയ്തതിനാൽ ഈ രീതി മനുഷ്യർക്കും മനുഷ്യേതര ഇനങ്ങൾക്കും സമാനമാണെന്ന് ഗവേഷകർ കണ്ടെത്തി.
ഈ മേഖലയിലെ മുമ്പത്തെ ഗവേഷണങ്ങൾ ഒരു മനുഷ്യവ്യവസ്ഥയ്ക്ക് ജീവിക്കാൻ കഴിയുന്ന ഏറ്റവും ദൈർഘ്യമേറിയ ജീവിതത്തെ വിശകലനം ചെയ്യാൻ ശ്രമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക