കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെ സമാഹരിച്ച പഠനോപകരണങ്ങളുടെ ജില്ലാതല വിതരണോദ്ഘാടനം വിദ്യാര്‍ഥിക്ക് ടാബ് നല്കി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍വ്വഹിച്ചു. അതിഥി തൊഴിലാളിയുടെ മകനായ കണ്ണൂര്‍ ദൈവത്താര്‍ കണ്ടി എയുപി സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് ടാബ് നല്‍കിയായിരുന്നു ഉദ്ഘാടനം. ജില്ലയിലെ പഠനോപകരണങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് അവ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പഠനോപകരണ ചാലഞ്ചിലൂടെ സമാഹരിച്ച മൊബൈലുകള്‍, ടാബുകള്‍, ലാപ്ടോപുകള്, ടിവികള്‍ തുടങ്ങിയവയുടെ വിതരണത്തിനാണ് ജില്ലാ കലക്ടര്‍ തുടക്കം കുറിച്ചത്.
ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ നേരത്തേ അദാലത്ത് നടത്തി വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ നേരിട്ട് മനസ്സിലാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പഠനോപകരണ ചാലഞ്ചിന് ജില്ലയില്‍ തുടക്കം കുറിച്ചത്. ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ ഇല്ലാത്തതു കാരണം ജില്ലയിലെ ഒരു വിദ്യാര്‍ഥിയുടെയും പഠനം മുടങ്ങുന്ന സ്ഥിതിയുണ്ടാവരുതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. അദാലത്തില്‍ ഉയര്‍ന്നു വന്ന നെറ്റ്വര്‍ക്ക് പ്രശ്നം പരിഹരിക്കുന്നതിന് വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിച്ചു വരികയാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ചടങ്ങില്‍ എല്‍ ആര് തഹസില്‍ദാര്‍ സി വി പ്രകാശന്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ആഷിഖ് തോട്ടോന്‍, കെ വി ഷാജു, റുബീസ് കച്ചേരി തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക