ലക്ഷദ്വീപ് വിഷയത്തിൽ സിനിമാ പ്രവർത്തക ഐഷ സുൽത്താന ഇന്ന് കവരത്തി പൊലീസിന് മുന്നിൽ ഹാജരാകും. വിഷയത്തിൽ സ്വകാര്യ ചാനൽ നടത്തിയ ചർച്ചയിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ കുറിച്ച് ബയോവെപ്പൺ എന്ന പരാമർശം നടത്തിയതിനെതിരായാണ് നടപടി. പരാമർശത്തിന് പിന്നാലെ ലക്ഷദ്വീപ് ബി.ജെ.പി ഘടകം പ്രസിഡന്റ് സി.അബ്ദുല്‍ ഖാദര്‍ ഹാജിയാണ് കവരത്തി പൊലീസിന് പരാതി നൽകിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തൻ ഇനി ഉത്തര്‍പ്രദേശ് ബി.ജെ.പി ഉപാധ്യക്ഷൻ
രാജ്യദ്രോഹം, ദേശീയതക്കെതിരായ പരാമര്‍ശം എന്നിങ്ങനെയാണ് ഐഷ സുൽത്താനയ്ക്കെതിരെയുള്ള കുറ്റം. എന്നാൽ സംഭവത്തിൽ പ്രതിഷേധിച്ച് ലക്ഷദ്വീപിലെ ബിജെപി പ്രവർത്തകർ രാജിവയ്ക്കുകയും ചെയ്തിരുന്നു. അതേസമയം, താൻ ദേശത്തിനെതിരായി ഒന്നും ചെയ്തിട്ടില്ലെന്നും ലക്ഷദ്വീപിലെ ജനതയ്ക്കൊപ്പം നീതിക്കായി നില്‍ക്കുമെന്നും ഐഷ സുല്‍ത്താന ഉറപ്പിച്ചു പറഞ്ഞു. വായില്‍ നിന്ന് വീണ ഒരു വാക്കിന്റെ പേരിലാണ് ഇത്തരത്തിലൊരു ആരോപണം വന്നത്. അത് തെളിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്നും പോലീസിനോട് പൂർണമായും സഹകരിയ്ക്കുമെന്നും ഐഷ സുൽത്താന വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക