ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരാകാനാകില്ലെന്ന് ട്വിറ്റർ ഇന്ത്യ മേധാവി. നേരിട്ട് ഹാജരാകുന്നതിന് പകരം വീഡിയോ കോൺഫറൻസ് വഴി ചോദ്യം ചെയ്യലിനായി എത്താമെന്നും ട്വിറ്റർ ഇന്ത്യൻ മേധാവി പോലീസിനെ അറിയിച്ചു. ഗാസിയാബാദില്‍ വയോധികനുനേരെ ആള്‍ക്കൂട്ട മർദ്ദനം ഉണ്ടായ സംഭവത്തിൽ വ്യാജ പ്രചാരണം നടന്നുവെന്ന ആരോപണത്തിലാണ് ട്വിറ്റർ ഇന്ത്യയ്ക്കുനേരെയുള്ള ചോദ്യം ചെയ്യൽ.
ചോദ്യം ചെയ്യലിനായി സമീപിച്ചപ്പോഴാണ് നേരിട്ട് ഹാജരാകാനാകില്ലെന്ന് ട്വിറ്റർ മറുപടി നൽകിയത്. ഗാസിയാബാദിലെ സംഭവത്തിൽ മതസ്പര്‍ദ്ധ വളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ വകുപ്പുകള്‍ ചുമത്തിക്കൊണ്ടാണ് യു പി പോലീസ് കേസ് എടുത്തിരിയ്ക്കുന്നത്. ഏഴു ദിവസത്തിനകം ചോദ്യം ചെയ്യുന്നതിനായി ഹാജരാകണമെന്നായിരുന്നു നോട്ടീസിലെ നിർദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക