ഓൺലൈൻ ക്ലാസിനിടെ വിദ്യാർത്ഥിനിയോട് മോശമായി സംസാരിച്ച അധ്യാപകൻ അറസ്റ്റിൽ. തമിഴ്നാട്ടിലാണ് സംഭവം. രാമനാഥപുരം ജില്ലയിലെ മുടുക്കുളത്തൂരിലെ സർക്കാർ-എയ്ഡഡ് സ്കൂളിലെ സയൻസ് അധ്യാപകനെയാണ് പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർഥിനികളുടെ മൊബൈൽ നമ്പർ വാങ്ങി അവരോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും സ്പെഷ്യൽ ക്ലാസിനായി വീട്ടിലേക്ക് ക്ഷണിച്ചെന്നുമാണ് പരാതി.
പഠനഭാഗവുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പങ്കുവെയ്ക്കാനെന്ന പേരിലാണ് അധ്യാപകൻ വിദ്യാർഥിനികളുടെ മൊബൈൽ നമ്പർ വാങ്ങിച്ചിരുന്നത്. തുടർന്ന് വിദ്യാർഥിനികളെ നിരന്തരം ഫോണിൽ വിളിക്കുകയും മോശമായ രീതിയിൽ സംസാരിക്കുകയും ചെയ്തെന്നാണ് പരാതി. സ്പെഷ്യൽ ക്ലാസിനായി തന്റെ വീട്ടിലേക്ക് വരണമെന്നും ആവശ്യപ്പെട്ടു.
ആരെങ്കിലും ഇത് നിരസിച്ചാൽ മാർക്ക് കുറയ്ക്കുമെന്നും പരീക്ഷയിൽ തോൽപ്പിക്കുമെന്നും അധ്യാപകൻ ഭീഷണിപ്പെടുത്തിയിരുന്നതായും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. നേരത്തെ ചെന്നൈയിലെ സ്വകാര്യ സ്കൂളിലെ അധ്യാപകനെതിരെയാണ് വിദ്യാർഥിനികൾ മോശം പെരുമാറ്റത്തിന് പരാതി നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക