മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാതെ തുടരുന്ന സാഹചര്യത്തില്‍ ഒരു ആശ്വാസ വാര്‍ത്തയുമായി സിറോ സര്‍വേ ഫലം. മുംബൈയില്‍ 18 വയസില്‍ താഴെയുള്ള 50 ശതമാനം കുട്ടികളില്‍ കോവിഡ് ആന്റീബോഡിഉണ്ടെന്നാണ് സര്‍വേയില്‍ കണ്ടെത്തിയത്.
2021 മാര്‍ച്ചില്‍ നടത്തിയ സിറോ സര്‍വേയുമായി താരതമ്യം ചെയ്യുമ്ബോള്‍ കുട്ടികളില്‍ കോവിഡ് ആന്റീബോഡി വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നും സര്‍വേയില്‍ വ്യക്തമാക്കുന്നുണ്ട്.മുംബൈയിലെ വിവിധ ലാബുകളില്‍ നിന്നും ശേഖരിച്ച 2176 സാമ്ബിളുകളാണ് സര്‍വെയ്ക്കായി ഉപയോഗിച്ചത്. രാജ്യത്ത് മൂന്നാം തരംഗം ഭീഷണി ഉയര്‍ത്തുമ്ബോള്‍ ഇതൊരു ആശ്വാസം പകരുന്ന വാര്‍ത്തയാണ്. കഴിഞ്ഞ മാസം കര്‍ണാടകയില്‍ നടത്തിയ സര്‍വേയില്‍ മാര്‍ച്ച് അവസാനത്തിനും മെയ് തുടക്കത്തിനും ഇടയില്‍ 1.4 ലക്ഷം കുട്ടികള്‍ക്ക് കോവിഡ് -19 ബാധിച്ചതായി സൂചിപ്പിച്ചിരുന്നു.
അവരില്‍ 40,000 ത്തോളം പേര് 10 വയസ്സിന് താഴെയുള്ളവരാണ്.മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള 8000 കുട്ടികള്‍ക്ക് മെയ് മാസത്തില്‍ കോവിഡ് ബാധിച്ചുവെന്ന് അധികൃതര്‍ കഴിഞ്ഞമാസം അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക