വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ചാര്‍ജ്ജുചെയ്ത കേസ്സില്‍ പ്രതിഭാഗത്തിനുവേണ്ടി ഹാജരാവുന്നത് അഡ്വ.ബി എ ആളൂര്‍. കേസില്‍ അറസ്റ്റിലായ വിസ്മയയുടെ ഭര്‍ത്താവ് കിരണിനുവേണ്ടി നാളെ ജാമ്യപേക്ഷ സമര്‍പ്പിക്കുമെന്ന് അഡ്വ.ബി എ ആളൂര്‍ അറിയിച്ചു.
ഭര്‍ത്താവ് കിരണിന്റെ പീഡനമാണ് മരണത്തിന് ഇടയാക്കിയതെന്നായിരുന്നു സംഭവം പുറത്തുവന്നതിനുശേഷം ഉയര്‍ന്ന പ്രധാന ആരോപണം. ഇത് സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങളില്‍ ചിലത് കിരണിനെ പ്രതിക്കൂട്ടില്‍ ആക്കുന്നതുമായിരുന്നു. ഈ സമയം കിരണ്‍ വീട്ടില്‍ നിന്നും മുങ്ങുകയും ചെയ്തിരുന്നു. ഇതോടെ ഇയാളുടെ ക്രൂരതകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരികയും ശക്തമായ ജനരോഷം ഉയരുകയും ചെയ്തിരുന്നു.
കേസില്‍ ഇപ്പോള്‍ ചാര്‍ജ്ജുചെയ്തിട്ടുള്ളത് ഗാര്‍ഹിക പീഡനം സംബന്ധിച്ചുള്ള വകുപ്പുകളാണെന്നും നിലവിലെ തെളിവുകള്‍ പ്രകാരം അരുണിനെ കൊലപാതക കേസ്സില്‍ ഉള്‍പ്പെടുത്താനാവില്ലന്നും ആളൂര്‍ കൂട്ടിച്ചേര്‍ത്തു.
മോട്ടോര്‍വാഹന വകുപ്പ് ജീവനക്കാരനായ കിരണ്‍ കേസില്‍ കുടുങ്ങിയതോടെ സര്‍വ്വീസില്‍ നിന്നും പുറത്താക്കാന്‍ വകുപ്പുതല നീക്കം നടക്കുന്നുണ്ട്. ഇതുസംബന്ധിച്ചുള്ള അറിയിപ്പ് കഴിഞ്ഞ ദിവസം കിരണിന്റെ വീട്ടില്‍ ലഭിച്ചിരുന്നു.
പൊലീസ് കേസിനൊപ്പം സര്‍ക്കാര്‍ നടപടിക്കെതിരെയും നിയമനടപടിയുമായി മുന്നോട്ടുപോകുന്നതിനാണ് കുടുംബം തീരുമാനിച്ചിട്ടുള്ളതെന്നും ഇക്കാര്യത്തില്‍ അടുത്ത ബന്ധുക്കള്‍ നിയമോപദേശം തേടിയതായും ആളൂര്‍ അറിയിച്ചു.
ഈ മാസം 19-ന് പുലര്‍ച്ചെയാണ് കിരണിന്റെ വീട്ടിലെ ശുചിമുറിയില്‍ ടൗവ്വല് ഉപയോഗിച്ച് ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ വിസ്മയയുടെ ജഡം കാണപ്പെട്ടത്. സംഭവത്തിന് ശേഷം വീട്ടില്‍ നിന്നും മാറിനിന്ന കിരണ്‍ പൊലീസ് അന്വേഷണം മുറുകിയതോടെ ശൂരനാട് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു.
അസ്വാഭാവിക മരണത്തിനാണ് സംഭവത്തില്‍ പൊലീസ് ആദ്യം കേസെടുത്തിരുന്നത്. ഗാര്‍ഹിക പീഡനം നടന്നതായി തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ ഇതുസംബന്ധിച്ച വകുപ്പുകള്‍ കൂടി കേസ്സില്‍ ഉള്‍പ്പെടുത്തുകയും കിരണിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കേസ്സില്‍ പൊലീസ് പഴുതടച്ചുള്ള അന്വേഷണമാണ് നടത്തിവരുന്നത്. കഴിഞ്ഞ ദിവസം കിരണിന്റെ വീട്ടിലെത്തിയ പൊലീസ് സംഘം ഡമ്മിപരീക്ഷണം ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരീക്ഷണവും നടത്തിയിരുന്നു. വിസ്മയയ്ക്ക് ജനലിന്റെ കമ്ബിയില്‍ സ്വയം കുടുക്കിട്ട് തൂങ്ങാനാവില്ലെന്നും കൊന്നശേഷം കിരണ്‍ കെട്ടിത്തൂക്കിയതാവുമെന്നും ബന്ധുക്കള്‍ സംശയമുന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനാണ് പൊലീസ് ഡമ്മിപരീക്ഷണത്തിന് തയ്യാറായത്. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
2020 മെയ് 31 നായിരുന്നു ശൂരനാട് പോരുവഴി അമ്ബലത്തുഭാഗം ചന്ദ്രവിലാസത്തില്‍ ശിവദാസന്റെ മകന് കിരണും നിലമേല്‍ കൈതോട് കുളത്തിന്‍കര പുത്തന്‍വീട്ടില്‍ ത്രിവിക്രമന്‍ നായരുടെ മകള്‍ വിസ്്മയയും തമ്മിലുള്ള വിവാഹം.രാത്രിയില്‍ താനും ഭാര്യയും തമ്മില്‍ വഴക്കുണ്ടായി എന്നും ഇതിനുേശഷം വിസമയ ബാത്ത്റൂമില്‍ കയറി കതകടച്ചുവെന്നും ഏറെ നേരം കഴിഞ്ഞിട്ടും തുറക്കാത്തതിനാല്‍ വാതില്‍ ചവിട്ടിപ്പൊളിച്ചു നോക്കിയപ്പോള്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടു എന്നുമാണ് കിരണ്‍ പൊലീസില്‍ നല്‍കിയിട്ടുള്ള മൊഴി.
കെട്ടഴിച്ച് താഴെ ഇറക്കിയെന്നും ഉടന്‍ ശാസ്താകോട്ട പത്മാവതി ആശുപത്രിയില്‍ എത്തിച്ചുവെന്നും ഇവിടെ വച്ചാണ് മരണം സ്ഥിരീകരിച്ചതെന്നും മൊഴിയെടുപ്പില്‍ കിരണ്‍ പൊലീസിന് മുന്നിൽ സമ്മതിച്ചിട്ടുണ്ട്. വിവാഹശേഷം വലിയ സന്തോഷത്തിലായിരുന്നു ഇവരുടെ ദാമ്ബത്യം മുന്നോട്ടു പോയിരുന്നതെന്നാണ് വിശ്വസിച്ചിരുന്നതെന്നും എന്നാല്‍ മാസങ്ങള്‍ക്കകം തന്നെ മദ്യപിച്ച് ലെക്കുകെട്ട് കിരണ്‍ അക്രമാസക്തനായത് നേരില്‍ കാണേണ്ടിവന്നെന്നും ഇതുതങ്ങളുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചെന്നും വിസ്മയുടെ മരണത്തിന് പിന്നാലെ ഉറ്റവര്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക