കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്നും കോവിഡ് മരണ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് സുപ്രധാന നിർദേശവും നൽകിക്കൊണ്ടാണ് സുപ്രീംകോടതി ജസ്റ്റിസ് അശോക് ഭൂഷൺ പടിയിറങ്ങുന്നത്. മുന്നിലെത്തുന്ന കേസുകളിലെ അദ്ദേഹത്തിന്റെ മനുഷ്യത്വപരമായ ഇടപെടലുകൾ തന്നെയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. മറാത്ത സംവരണം, ദയാ വധം, അയോദ്ധ്യ ഭൂമി തർക്കകേസ് തുടങ്ങി ഒരുപിടി ചരിത്രപരമായ വിധികളുടെ ഭാഗമായി അദ്ദേഹം. അതേസമയം, ശബരിമല പുനഃപരിശോധന ഹർജിയുമായി ബന്ധപ്പെട്ട ഒൻപത് അംഗ വിശാല ബെഞ്ചിലും അശോക് ഭൂഷൺ അംഗമായിരുന്നു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായത്തിന് അർഹതയുണ്ടെന്നും കോവിഡ് മരണ സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ടുള്ള കുഴപ്പങ്ങൾ പരിഹരിക്കണമെന്നും ഇക്കാര്യങ്ങളിൽ നിർണായക തീരുമാനങ്ങൾ നിരവധി കുടുംബങ്ങൾക്കാണ് ആശ്വാസമായത്. മൊറട്ടോറിയൽ കാലയളവിൽ കൂട്ടുപലിശയോ പിഴപലിശയോ ഈടാക്കരുതെന്ന് നിർദേശം നൽകിയതും അദ്ദേഹമാണ്. നിർണായക തീരുമാനങ്ങൾക്കും ഉത്തരവുകൾക്കും ശേഷം ഇന്ന് അശോക് ഭൂഷൺ വിരമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക