കോഴിക്കോട്: വനനശീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്. ഇത്തരക്കാര്‍ക്കെതിരെ നിയമം അനുശാസിക്കുന്ന എല്ലാ ശിക്ഷാ നടപടികളും സ്വീകരിക്കുമെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി പറഞ്ഞു. വനമഹോത്സവത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ‘സ്ഥാപന വനവത്കരണം’, ‘നഗരവനം’ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം മലാപ്പറമ്പ് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. വന സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള ചില പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
മാര്‍പാപ്പയുടെ ശസ്ത്രക്രിയ വിജയകരമെന്ന് വത്തിക്കാന്‍
ഇക്കാര്യത്തില്‍ വളരെ ജാഗ്രതയോടുകൂടിയ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പൊതു ജനങ്ങളായാലും ഉദ്യോഗസ്ഥരായാലും ഇക്കാര്യത്തില്‍ ശക്തമായ നടപടികളുണ്ടാവും. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടുമെന്നും ശരി ചെയ്യുന്നവര്‍ സംരക്ഷിക്കപ്പെടുമെന്നും മന്ത്രി അറിയിച്ചു. വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കുന്നതിനൊപ്പം അവയുടെ പരിപാലനവും ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കണം. തൈ നടീലും പരിപാലനവും തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായും അദ്ദേഹം അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാന്‍ കഴിയുമോ എന്നത് ചര്‍ച്ചചെയ്തു വരികയാണ്. അധികാര പരിധിയില്‍പ്പെട്ട പ്രദേശങ്ങളില്‍ വനം സംരക്ഷിക്കപ്പെടുന്നുവെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ ഉറപ്പവരുത്തണമെന്നും അദ്ദേഹംപറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക