കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പുതുയ ഐടി നിയമം അനുസരിക്കാൻ തയ്യാറല്ലെങ്കിൽ ട്വിറ്ററിന് നിയമപരിരക്ഷ ലഭിക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. ട്വിറ്റര്‍ ചുമതലപ്പെടുത്തിയ എല്ലാ ഇടക്കാല ഉദ്യോഗസ്ഥരോടും ഏറ്റെടുത്ത ജോലിയുടെ ഉത്തരവാദിത്തം സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ, രാജ്യത്തെ പുതിയ ഐടി നിയമപ്രകാരം ഇന്ത്യക്കാരനായ പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള സമയപരിധി ട്വിറ്ററിന് സ്വന്തമായി നിശ്ചയിക്കാനാവില്ലെന്ന് കോടതി അറിയിച്ചിരുന്നു.
അതേസമയം, ജൂലായ് 11ന് ഉള്ളില്‍ പരാതി പരിഹാര ഉദ്യോഗസ്ഥനെയും ഇടക്കാല നോഡല്‍ ഉദ്യോഗസ്ഥനെ രണ്ടാഴ്ചയ്ക്കുള്ളിലും നിയമിക്കുമെന്നും ട്വിറ്റര്‍ കോടതിയില്‍ അറിയിച്ചു. ഇന്ത്യക്കാരനായ ഇടക്കാല ഉദ്യോഗസ്ഥനെ രണ്ടു ദിവസം മുന്‍പ് നിയമിച്ചതായും ട്വിറ്റര്‍ കോടതിയ്ക്ക് മുന്നിൽ വ്യക്തമാക്കിയിട്ടുണ്ട്. പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കുന്നതിന് ഏട്ടാഴ്ചത്തെ സമയമായിരുന്നു കോടതിയിൽ ട്വിറ്റർ ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക