ലണ്ടന്‍: കോവിഡ് ബാധ കുട്ടികളെയും കൗമാരക്കാരെയും മരണത്തിലേക്കോ ഗുരുതരാവസ്ഥയിലേക്കോ തള്ളിവിടില്ലെന്ന് പഠനറിപ്പോര്‍ട്ട്. 18 വയസ്സില്‍ താഴെയുള്ളവരില്‍ നടത്തിയ പഠനത്തിെന്റ അടിസ്ഥാനത്തിലാണ് വിലയിരുത്തല്‍. എന്നാല്‍, ഗുരുതരമായ രോഗം ബാധിച്ചവര്‍ ജാഗ്രത കൈവിടരുതെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു.
യൂനിവേഴ്സിറ്റി കോളജ് ഓഫ് ലണ്ടന്‍, യൂനിവേഴ്സിറ്റി ഓഫ് ബ്രിസ്റ്റള്‍, യൂനിവേഴ്സിറ്റി ഓഫ് യോര്‍ക്, യൂനിവേഴ്സിറ്റി ഓഫ് ലിവര്‍പൂള്‍ എന്നീ സര്‍വകലാശാലകളാണ് 18 വയസ്സില്‍ താഴെയുള്ളവരില്‍ പഠനം നടത്തിയത്. വൈറസ് ബാധയുണ്ടായാല്തന്നെ 47,903ല്‍ ഒരാള്‍ക്ക് മാത്രം ഗുരുതരമാകാന്‍ സാധ്യതയെന്നാണ് ഒരു പഠനത്തിലെ കണ്ടെത്തല്‍. ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെട്ട 251 പേരില്‍ പഠനം നടത്തിയാണ് ഈ ഫലത്തിലെത്തിയത്.
ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള പഠന ഫലമാണത്. 309 പേരുടെ ആരോഗ്യവിവരങ്ങള്‍ ഉപയോഗിച്ചുള്ള മറ്റൊരു പഠനത്തില്‍ 38,911ല്‍ ഒരാള്‍ക്ക് മാത്രമേ ഗുരുതരമാകാന്‍ സാധ്യതയുള്ളു എന്നാണ് വിശദീകരണം.
കോവിഡ് ബാധിച്ച് മരിച്ച കൗമാരക്കാരും കുട്ടികളുമടങ്ങുന്ന 25 പേരിലെ പരീക്ഷണത്തില്പോലും 4.81 ലക്ഷം പേരില്‍ ഒരാള്‍ക്ക് മാത്രമേ രോഗം മൂര്‍ഛിക്കാന്‍ സാധ്യതയുള്ളു. അതായത്, പത്തുലക്ഷം പേരില്‍ രണ്ടുപേര്‍ക്ക് മാത്രം ഗുരുതരമാകാന്‍ സാധ്യത. കൗമാരക്കാര്‍ക്കും കുട്ടികള്‍ക്കും അതിവേഗം വാക്സിന് നല്കി അവരെ സുരക്ഷിതരാക്കണമെന്നാണ് പഠനം മുന്നോട്ടുവെക്കുന്ന പ്രായോഗിക കാര്യെമന്ന് റിപ്പോര്‍ട്ട് തയാറാക്കിയവരില്‍ ഒരാളായ പ്രഫ. റസ്സല്‍ വൈനര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക