ന്യൂഡൽഹി: ഒരു ഡോസ് വാക്സീനെങ്കിലും സ്വീകരിച്ച ശേഷം കൊവിഡ് ബാധിതരായവരിൽ 80 ശതമാനത്തിലധികം പേർക്കും ഡെൽറ്റ വകഭേദമാണുണ്ടായതെന്ന് ഐ സി എം ആർ പഠനം. ഇത്തരത്തിൽ ഐ സി എം ആർ നടത്തുന്ന ആദ്യ പഠനമാണിത്. കുത്തിവെപ്പ് എടുത്തവരിൽ മരണനിരക്ക് വളരെ കുറവാണെന്നും പഠനം കണ്ടെത്തി.
677 ആളുകളെ ഉൾപെടുത്തിയാണ് പഠന റിപ്പോർട്ട് തയാറാക്കിയത്. ഇതിൽ 71 പേരാണ് കോവാക്സിൻ സ്വീകരിച്ചത്. 604 ആളുകൾ കോവിഷീൽഡ് ആണ് സ്വീകരിച്ചത്. രണ്ടുപേർ ചൈനയുടെ സിനോഫാം വാക്സിനെടുത്തവരാണ്.
വാക്സിനേഷന് വിധേയരായ ആളുകളിൽ മൂന്ന് പേരാണ് മരണത്തിന് കീഴടങ്ങിയത്. ബ്രേക്ക്ത്രൂ രോഗബാധയുണ്ടായ 86.09 ശതമാനം ആളുകളെയും ഡെൽറ്റ വകഭേദമാണ് ബാധിച്ചത്. ഇതിൽ 9.8 ശതമാനം പേരെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണനിരക്ക് 0.4 ശതമാനം മാത്രമാണ്. വാക്സിനേഷൻ ആശുപത്രിവാസവും മരണനിരക്കും ഗണ്യമായി കുറക്കുന്നതായാണ് പഠനം സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക